Thursday, March 28, 2024

HomeAmericaസ്നേഹസംഗീതം 2023 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലെത്തുന്നു

സ്നേഹസംഗീതം 2023 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലെത്തുന്നു

spot_img
spot_img

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്സി : ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ അപൂർവ ശ്രേണിയുമായി അമേരിക്കയിലുടനീളം ഒരു അനുഗ്രഹീത യാത്രയ്‌ക്കൊരുങ്ങുകയാണ് മലയാളത്തിലെ യുവ ഗായകരായ ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, മെറിൻ ഗ്രിഗറി, അനൂപ് കോവളം എന്നിവർ, അനേകം ഗാനമേളകൾ ലോകമെമ്പാടും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ടുമായി ഇവർ അമേരിക്കൻ മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്, സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ 2023 സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ ഈ അനുഗ്രഹീത ഗായകർ പര്യടനത്തിനെത്തുവാൻ തയാറെടുക്കുന്നത്.

ജാസി ഗിഫ്റ്റ് : ചലച്ചിത്ര സംഗീത സംവിധായാകനും പിന്നണി ഗായകനുമായ ജാസി ഗിഫ്റ്റ്, ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ “ലജ്ജാവതിയെ” എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം പ്രശസ്തനായത്,
2004-ലെ ഏറ്റവും നല്ല മലയാള ചിത്രമായി മാറിയ ഫോർ ദി പീപ്പിളിന്റെ വിജയത്തിന് കാരണമായ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു, ഈ ചിത്രം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു, കൂടാതെ തെലുങ്കിൽ മല്ലിശ്വരിവേ എന്ന പേരിലും ഈ ഗാനം എല്ലാ ഭാഷകളിലും ഹിറ്റായി മാറി.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്യുന്ന അദ്ദേഹത്തിന് ബാംഗ്ലൂർ ടൈംസ് ഫിലിം അവാർഡിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നൽകി ആദരിച്ചു, കുട്ടിക്കാലം മുതൽ സംഗീതത്തിൽ താൽപ്പര്യമുള്ള അദ്ദേഹം പാശ്ചാത്യ സംഗീതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഇളയരാജയെ ആരാധിക്കുകയും ഫ്രെഡി മെർക്കുറിയുടെ ആരാധകനുമായിരുന്ന അദ്ദേഹം ചെറുപ്പം മുതലേ പാശ്ചാത്യ പിയാനോയിൽ മാസ്റ്റർ ആയിരുന്നു, പിന്നീട് പ്രാദേശിക ബാൻഡുകളിൽ പാട്ടും കീബോർഡും വായിക്കാൻ തുടങ്ങി.

ഓസ്കാർ ജേതാവ് എം എം കീരവാണി, ,ഹാരിസ് ജയരാജ്, ദേവിശ്രീ പ്രസാദ്, യുവൻ ശങ്കർ രാജ, അനിരുദ്ധ് രവിചന്ദർ തുടങ്ങിയ നിരവധി ദക്ഷിണേന്ത്യൻ സംഗീതജ്ഞർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ദക്ഷിണേന്ത്യയിൽ നിന്നുള്ള നിരവധി സംഗീത സംവിധായകരുമായി സഹകരിച്ചു. ശ്രേയാ ഘോഷാലും സോനു നിഗവും ചേർന്ന് പാടിയ സഞ്ജു വെഡ്‌സ് ഗീത എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ഗാനങ്ങൾ രചിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 2021 ഡിസംബർ 24-ന് കേരള സംസ്ഥാന വികസന കോർപ്പറേഷന്റെ ചെയർമാനായി ജാസി ഗിഫ്റ്റിനെ നിയമിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജി/ഫിസിക്‌സിൽ പിഎച്ച്‌ഡി നേടിയ ഡോ.അതുല്യയാണ് പത്നി,.

സുദീപ് കുമാർ : 2012 ലെ കേരളാ സ്റ്റേറ്റ് ഫിലിം അവാർഡ്, 2014 ലെ കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ്, റേഡിയോ മിർച്ചി സൗത്ത് ഇന്ത്യൻ അവാർഡ്,വനിതാ ഫിലിം അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ യുവ ഗായകനാണ് ശ്രീ സുദീപ് കുമാർ,

1975 മെയ് 25 ന് ആലപ്പുഴയിൽ ജനനം, സാഹൊത്യകാരനും വാഗ്മിയുമായ കൈനകരി സുരേന്ദ്രന്റെയും രാജമ്മയുടെയും മൂത്തപുത്രൻ, ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിലും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമത്തിലും ബിരുദം, 1998 ൽ ജോണി സാഗരികയുടെ കാസറ്റുകളിൽ പാടിത്തുടങ്ങി സംഗീതരംഗത്ത് ശ്രദ്ധേയയാനായി, വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച്, ഇരുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും ആയിരത്തിലധികം ക്രിസ്തീയ ഗാനങ്ങളും ഉൾപ്പെടെ അയ്യായിരത്തോളം ഗാനങ്ങൾ പാടിയിട്ടുള്ള സുദീപ് കുമാർ ഈ വര്ഷം തന്റെ കരിയറിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയാണ്, മഹാ സംഗീതജൻ ശ്രീ ജി ദേവരാജൻ മാസ്റ്റർ പുതിയ നൂറ്റാണ്ടിലെ വാഗ്ദാനങ്ങളായി അഞ്ചു യുവ ഗായകരെ തിരഞ്ഞെടുത്തതിൽ ഒരാളാണ് ശ്രീ സുദീപ് കുമാർ, എന്റെ ശാരികേ ( മാടമ്പി) എന്തെടി എന്തെടി ( ശിക്കാർ) ചെമ്പകപ്പൂങ്കാട്ടിലെ ( രതിനിർവേദം) മധുരം ഗായതി ( ബനാറസ്) മനസ് മയക്കി ( അറബിയും ഒട്ടകവും പി മാധവൻ നായരും) തെളിവെയിലഴകിൽ
( മഹേഷിന്റെ പ്രതികാരം) കൊണ്ടോരാം ( ഒടിയൻ ) തുടങ്ങിയ ഗാനങ്ങൾ ഈ അടുത്ത വർഷങ്ങളിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്, പ്രമുഖ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ മുപ്പതോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുദീപ് മലയാളത്തിലെ മിക്കവാറും എല്ലാ സംവിധായകർക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്,

ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു, ഗുരുവായ ശ്രീ ദേവരാജൻ മാസ്റ്ററെ കുറിച്ചെഴുതിയ രാഗം തരംഗിണി എന്ന പുസ്തകം ഒലിവ് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം സോഫിയ ജെയിംസ് ആണ് പത്നി, രണ്ടു പെൺകുട്ടികൾ മിൻസാര, നിഹാര.

മെറിൻ ഗ്രിഗറി : “നോക്കി നോക്കി നോക്കി നിന്നു” എന്ന ഒറ്റ ഗാനം കൊണ്ട് തന്നെ മലയാള സിനിമ സംഗീതാസ്വാദകരുടെ മനം കവർന്ന ഗായികയാണ് സ്റ്റാർ സിങ്ങർ സീസൺ സിക്സ് വിജയിയായ മെറിൻ, അൾത്താര വിളക്കിന്റെ സൗന്ദര്യവും ആധുനിക സംഗീതത്തിന്റെ വിസ്മയവും ചേരുന്ന “നസ്രേത്തിൻ നാട്ടിലെ പാവനേ” എന്ന ഗാനം ആലാപന മാധുര്യം കൊണ്ട് പ്രേക്ഷകമനസുകൾ നെഞ്ചിലേറ്റിയ ഗാനമാണ്,

സ്റ്റാർ സിംഗർ ഷോയുടെ ആറാം സീസണിന്റെ കിരീടം നേടിയ പ്രതിഭാധനയായ ഗായിക മെറിൻ ഗ്രിഗറിയെ സ്റ്റാർ സിംഗർ ആരാധകർ ഇപ്പോഴും ഓർക്കുന്നു. ഷോയിലെ ആദ്യത്തെ 100 മാർക്ക് നേടുന്നത് മുതൽ ട്രോഫി ഉയർത്തുന്നത് വരെ, മെറിൻ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു.

ആദ്യമായി ലിറ്റിൽ മാസ്റ്റേഴ്സ് 2007, പിന്നെ ഏഷ്യാനെറ്റിലെ ജൂനിയർ മ്യൂസിക് റിയാലിറ്റി ഷോ, ഐഡിയ സ്റ്റാർ സിംഗർ സീസൺ സിക്സ് വിജയി, ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ എന്നീ നിരവധി ചാനൽ പരിപാടികളുടെ ടൈറ്റിൽ ജേതാവായാണ് മെറിൻ ഗ്രിഗറി എന്ന പാട്ടുകാരി മലയാളിമനസുകളിൽ ഇടം നേടിയത്,

റോമാക്കാർ (കുയിൽ പാടിയ), വേഗം (നീർപളുങ്കിൻ നനവ്), ഓടും രാജ ആടും റാണി (ഇത്തിരിപ്പൂ ചന്തം),തിലോത്തമ (ദീനാനുകമ്പ തൻ), ജോമോന്റെ സുവിശേഷങ്ങൾ (നോക്കി നോക്കി), 1971 അതിരുകൾക്കപ്പുറം (ദൂരെയവാണി), നീരവം (കിളികളായ് പാറുന്ന), കൈതോലച്ചാത്തൻ ( മഴയിൽ നനയും), ജോസഫ് ഉയിരിൻ നാഥനേ), സത്യം പറഞ്ഞാൽ വിശ്വാസിക്കോ (ഇല്ലിക്കൂടിനുളളിൽ), ഓർമയിൽ ഒരു ശിശിരം (കൈനീട്ടി ആരോ, പൂന്തേന്നാലിൻ), പൊറിഞ്ചു മറിയം ജോസ് (പേട പടയണ പെരുന്നാൾ), എന്റെ സാന്ത (വെള്ളിപ്പഞ്ഞി കൊട്ടിട്ടു), പുരോഹിതൻ (നസ്രത്തിൻ നാട്ടിൽ), ജാക്ക് ആൻഡ് ജിൽ ( ഇങ്കെയും ഇല്ലത്), വർത്തമാനം (സിന്ദഗി), കുഞ്ഞേൽദോ (മനസ്സു നന്നാവട്ടെ), തമ്പച്ചി (ഈറൻ തൂവാല), മാഡി (ആരീരാരം പാടുവാനേൻ), പത്താം വളവ് (ആരാധന ജീവ നാഥാ) തുടങ്ങി അനേകം സിനിമാ പാട്ടുകൾ, അനേകം ആൽബങ്ങളിലും പാടിയിട്ടുണ്ട്, 2012 മുതൽ ഇന്ത്യയിലും വിദേശത്തുമായി സജീവമായി ഗാനമേളകൾ അവതരിപ്പിക്കുന്നു, സംഗീതജ്ഞനായ ഉസ്താദ് ഫൈയാസ് ഖാനിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു.,ഗുഡ്‌നെസ് ടിവിയിലെ ദാവീദിന്റെ കിന്നാരങ്ങളിൽ ജഡ്ജിയായും ‘സ രി ഗ മാ പാ കേരളം’ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ സെലിബ്രിറ്റി മെന്ററുമായാണ് മെറിൻ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.

ഇംഗ്ലീഷ് ലിട്രേച്ചർ പൂർത്തിയാക്കിയ കോഴിക്കോട് കാരിയായ മെറിൻ ഇപ്പോൾ പൈലറ്റായ അങ്കിത് ജോസഫിനും ഏഴ് മാസം പ്രായമുള്ള മകൾ നതാഷയ്ക്കുമൊപ്പം കൊച്ചിയിൽ സ്ഥിരതാമസമാണ്,

അനൂപ് കോവളം : അനൂപ് കോവളം എന്നറിയപ്പെടുന്ന അനൂപ് കുമാർ മലയാള സംഗീത രംഗത്തെ മികച്ച വാഗ്ദാനങ്ങളിലൊന്നാണ്, അർപ്പണബോധത്തോടെ സംഗീത രംഗത്തെ കാണുന്ന അനൂപ് ഏറ്റവും മികച്ച പ്രൊഫഷണൽ സംഗീതജ്ഞരിൽ ഒരാളാണ്. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത യാത്ര ആരംഭിച്ച അദ്ദേഹം സ്കൂൾ കാലഘട്ടത്തിൽ തന്നെ നിരവധി തവണ ‘കലാപ്രതിഭ’ പട്ടം നേടിയിട്ടുണ്ട്. അതിനുശേഷം നിരവധി റിയാലിറ്റി ഷോകളിൽ ഓർക്കസ്ട്രയെ നയിച്ചുകൊണ്ട് അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു, ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ സ്റ്റാർ സിംഗർ ലോകമെമ്പാടുമുള്ള അനേകം സ്റ്റേജുകളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ 20 വർഷത്തിലേറെയായി ഡോ: കെ.ജെ. യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, കെ. ചിത്ര, ഹരിഹരൻ തുടങ്ങിയവർക്കൊപ്പം അനേകം വേദികൾ പങ്കിട്ടിട്ടുള്ള സംഗീത സംവിധായകനും പ്രോഗ്രാമറുമാണ് ശ്രീ അനൂപ്.

ശരത്ത്, ജെറി അമൽദേവ്, ബേണി-ഇഗ്നേഷ്യസ്, എം.ജി തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ശരത്തിന് വേണ്ടി നിരവധി റീ-റെക്കോർഡിംഗ് ജോലികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്, നിരവധി ആൽബങ്ങൾക്ക് വേണ്ടിയും ഷോർട്ട് ഫിലിമുകൾക്കും ടെലി സീരിയലുകൾക്കും പരസ്യങ്ങൾക്കും പാട്ടുകൾക്കും റീ-റെക്കോർഡിംഗുകൾക്കുമായി ജിംഗിൾസ് രചിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ്, മഴവിൽ മനോരമ, ഫ്ലവേഴ്‌സ് ടിവി തുടങ്ങിയ ചാനലുകളുടെ നിരവധി റിയാലിറ്റി ഷോകളിൽ ജനപ്രിയ സാന്നിധ്യമാണ്.
ഈ നാല് ജനപ്രിയ ഗായകർ ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, മെറിൻ ഗ്രിഗറി, അനൂപ് കോവളം എന്നിവർ ഒന്ന് ചേർന്ന് ആലപിക്കുന്ന ഗാനങ്ങൾക്കായ് കാത്തിരിക്കുക

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക – ജോസഫ് ഇടിക്കുള – 201-421-5303. ബോബി വർഗീസ് – 201-669-1477.

വാർത്ത – ജോസഫ് ഇടിക്കുള

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments