വാഷിംഗ്ടണ്‍: കാനഡയെ അമേരിക്കയുടെ അൻപത്തി ഒന്നാം സംസ്ഥാനമാക്കുമെന്ന നിലപാടുകളെല്ലാം മാറ്റി കാനഡയുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു എന്ന നിലപാടിലേക്ക് അമേരിക്കൻ പ്രസിഡന്റ്
ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
ജസ്റ്റിന്‍ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ നിരവധി തവണ കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കാമെന്ന് പരിഹസിച്ചിരുന്നു.എന്നാൽ കാര്‍ണിയുമായുളള കൂടിക്കാഴ്ച്ചയിൽ അത്തരമൊരു ചർച്ചപോലും ഉയർന്നില്ല. കാര്‍ണിയുടെ വിജയത്തെ ട്രംപ് പ്രശംസിക്കുകയും ചെയ്തു.
കാർണിയുടെ സന്ദര്‍ശനത്തെ വൈറ്റ് ഹൗസിനുള്ള ഒരു ബഹുമതിയായും ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു.സാമ്പത്തിക മേഖലയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ‘പരിവര്‍ത്തനാത്മക പ്രസിഡന്റാണ് ട്രംപ് എന്ന് കാര്‍ണി പറഞ്ഞു.
ഇരു രാഷ്ട്രങ്ങളുടേയും നേതൃത്വങ്ങളുടെകൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്ന സൂചന കളാണ് പുറത്തുവരുന്നത്.
കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുമ്പ്, കാര്‍ണിയുമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് ‘വളരെയധികം’ ആഗ്രഹമുണ്ടെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. , എന്നാല്‍ യുഎസ് ‘കാനഡയ്ക്ക് പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ സബ്‌സിഡി നല്‍കുകയും അവര്‍ക്ക് സൗജന്യ സൈനിക സംരക്ഷണം നല്‍കുകയും ചെയ്യുന്നുവെന്നുമുള്ള തരത്തില്‍ നടത്തിയ ഒരു പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കനേഡിയൻ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിൽ ട്രംപിനെതിരേ അതിരൂക്ഷമായ നിലപാടാണ് മാർക്ക് കാർണി സ്വീകരിച്ചിരുന്നത്.