Wednesday, May 21, 2025

HomeBusinessതൃശ്ശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള എയര്‍ലൈന്‍ ഫ്ലൈ 91- ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കി

തൃശ്ശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള എയര്‍ലൈന്‍ ഫ്ലൈ 91- ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യൻ ആകാശത്തേക്ക് ഒരു പുതിയ എയര്‍ലൈൻ കൂടി- ഫ്ലൈ 91. തൃശൂര്‍ സ്വദേശി മനോജ് ചാക്കോ ഉള്‍പ്പെടുന്ന മുൻനിര വ്യോമയാന വിദഗ്ധര്‍ നിയന്ത്രിക്കുന്ന ഫ്ലൈ 91 ന്റെ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കി.

‘അതിരുകളില്ലാത്ത ഭാരതം’ (ഭാരത് അണ്‍ബൗണ്ട് ) എന്ന ടാഗ് ലൈനോടുകൂടിയാണ് കമ്ബനി ലോഗോ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് 91 എന്ന് പേരില്‍ ചേര്‍ത്തത്.


വ‌ര്‍ണാഭമായ ലോഗോയില്‍ പറക്കുന്ന ചിത്രശലഭത്തെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന്റെയും ഊര്‍ജ്ജസ്വലമായ വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് കമ്ബനി വ്യക്തമാക്കുന്നു.

പൈലറ്റുമാര്‍, ക്യാബിൻ ക്രൂ, എൻജിനീയറിംഗ്, എയര്‍പോര്‍ട്ട് ഓപ്പറേഷൻസ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തു
ഫെയര്‍ഫാക്‌സ് ഇന്ത്യയുടെ മുൻ മേധാവി ഹര്‍ഷ രാഘവൻ, കിംഗ്ഫിഷര്‍ എയര്‍ലൈൻസിന്റെ മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനോജ് ചാക്കോ എന്നിവരാണ് കമ്ബനിയുടെ പ്രൊമോട്ടര്‍മാര്‍.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ടേക്ക് ഓഫ് ചെയ്യാനാണ് കമ്ബനിയുടെ പദ്ധതി. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയര്‍ലൈൻസ് പ്രവര്‍ത്തിക്കുക. സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ് ഈ വര്‍ഷമാദ്യം കമ്ബനിക്ക് ലഭിച്ചിട്ടുണ്ട്.. ഡി.ജി.സി.എയില്‍ നിന്നും എയര്‍ ഓപറേറ്റേഴ്‌സ് പെര്‍മിറ്റ് (എ.ഒ.പി) നേടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍ .

പ്രദേശിക കാരിയറായിട്ടായിരിക്കും തുടക്കം. കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ ചെറുപട്ടണങ്ങള്‍ കോര്‍ത്തിണക്കി സര്‍വീസ് നടത്തുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമാകാനാണ് ഫ്ലൈ 91ന്റെ ലക്ഷ്യം. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ചെറു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വീസാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഹൂബ്ലി, നാസിക്, ബെല്‍ഗാം, ഷിര്‍ദ്ദി, മൈസൂര്‍, കോലാപൂര്‍, ഷോലാപൂര്‍ തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ ഇതിലുള്‍പ്പെടും. വൈകാതെ കേരളത്തിലേക്കും സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാകും ആദ്യ ഘട്ടത്തില്‍ സര്‍വീസ്.

അഞ്ച് വര്‍ഷംകൊണ്ട് 40 വിമാനങ്ങള്‍
ഫ്ലൈ 91 പ്രവര്‍ത്തനം ആരംഭിക്കുന്നത് 200 കോടി രൂപ പ്രാഥമിക മൂലധനത്തോടെയാണ്. 70 യാത്രക്കാരെ വഹിക്കുന്ന എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments