ടെക്സാസ് :ഇന്ത്യയിലെ വിവാദപരമായ വിജയ പ്രദർശനത്തിന് ശേഷം ‘ദി കേരള സ്റ്റോറി’ എ എം സി ഫസ്റ്റ് കോളനി ,ഷുഗർ ലാൻഡിൽ അടുത്ത രണ്ട് ആഴ്ച പ്രദർശനത്തിന് ഒരുങ്ങുന്നു.
ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരുന്ന മൂന്ന് പെൺകുട്ടികളുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രം റിലീസ് ചെയ്തത് മുതൽ വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. സിനിമ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കുപ്രചരണമാണെന്ന് സമൂഹത്തിലെ ഒരു വിഭാഗം അവകാശപ്പെടുന്നു, മറുവശത്ത്, ചിത്രം കേരളത്തിന്റെ ആത്യന്തിക സത്യമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു.പല സംസ്ഥാന സർക്കാരുകളും സിനിമയെ നികുതിരഹിതമാക്കിയിരുന്നു. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പശ്ചിമ ബംഗാളിൽ ചിത്രം നിരോധിചിരുന്നു.
