Friday, March 29, 2024

HomeFeaturesസ്വർഗ്ഗത്തിലെ പ്രഭാതതുടുപ്പുകൾ

സ്വർഗ്ഗത്തിലെ പ്രഭാതതുടുപ്പുകൾ

spot_img
spot_img

കാരൂർ സോമൻ

ചന്ദ്രനിൽ കൂടുകെട്ടാൻ മനുഷ്യർ തയ്യാറായിരിക്കെ ഇന്ത്യൻ ജനതയുടെ മനസ്സിനെ തഴുകിയുണർത്തിയ വാക്കുകളാണ് 2047-ൽ ഇന്ത്യൻ ജനതയെ വികസിത രാജ്യമാക്കി മാറ്റു മെന്നുള്ള രാഷ്ട്രപതിയുടെ വാക്കുകൾ. രാഷ്ട്രീയ രംഗത്തുള്ളവർ അവരുടെ രാഷ്ട്രീയ ഖജനാ വിൽ നിന്നാണ് ഇത്തരം മധുരാർദ്രമായ വാക്കുകൾ തെരെഞ്ഞെടുപ്പ് കാലങ്ങളിൽ പുറത്തി റക്കുന്നത്. രാഷ്ട്രപതിയുടെ മധുര സ്വപ്നങ്ങൾ താങ്ങും തണലുമായി വളരട്ടെ, പൂവണിയട്ടെ. ജനിച്ചു വളർന്ന വീടും നാടും വികസിത രാജ്യമായി കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? വിദേശ രാജ്യങ്ങളിൽ പാർക്കുന്ന പ്രവാസികളും അത് ഏറെ ആഗ്രഹിക്കുന്നു. ഇന്ത്യൻ പ്രധാന മന്ത്രിയുടെ വികസിത കാഴ്ചപ്പാടുകളെ കുറച്ചുപേർ ഇഷ്ടപ്പെടുന്നു. എന്നാൽ രാജ്യം നേരിടുന്ന കമ്പോള വിലയിൽ ദാരിദ്ര്യവും പട്ടിണിയും വിലമതിക്കപ്പെടണം. ചരിത്രത്തിലെ ആദ്യ അനുഭ വമാണ് ലോക ദാരിദ്ര്യ പട്ടികയിൽ നമ്മൾ ഉന്നത നിലവാരം പുലർത്തിയത്. കോടാനുകോടി പട്ടിണിപാവങ്ങളുടെ ശിരസ്സിന് മുകളിൽ പടർന്ന് പന്തലിച്ചുകിടക്കുന്ന ദാരിദ്ര്യം പട്ടിണി തുടച്ചു മാറ്റാനുള്ള മഹത്തായ പ്രക്രിയ ഇതിലൂടെ നടക്കുമോ? മുൻ പ്രസിഡന്റ് ഡോ.അബ്ദുൽ കലാം നമ്മൾ നല്ല സ്വപ്നങ്ങളുടെ ചിറകുകളിലേന്തി സഞ്ചരിക്കാ നാണ് ആവശ്യപ്പെട്ടത്. ഇന്നത്തെ രാഷ്ട്രപതിയും അത് സൂചിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റിന് മുന്നിലൂടെ എല്ലാം വർഷവും കണ്ണിന് കുളിർമ്മ നൽകുന്ന വർണശബളമായ പരേഡ് കാണുമ്പൊൾ മനസ്സിലേക്ക് കടന്നുവരുന്നത് ഇന്ത്യയുടെ മതേതരത്വ ജനാധിപത്യത്തിന്റെ ആത്മാവ് നമ്മിൽ ജീവിക്കുന്നുണ്ടോ എന്നുള്ള താണ്. ഇന്ത്യയുടെ പുരോഗതിക്ക് തുരങ്കം വെക്കുന്ന വിധ്വംസക ശക്തികളെ നേരിടാൻ സാധിച്ചി ട്ടുണ്ടോ?
വികസിത രാജ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ പ്രാധാന്യം കൊടുക്കുക മാനുഷിക മൂല്യ ങ്ങൾക്കാണ്.

അല്ലാതെ ജാതി മത രാഷ്ട്രീയ ഊന്നുവടികൾക്കല്ല. അവിടുത്തെ അധികാരികൾ ജാതി, മതം, സ്വാർത്ഥതയ്ക്ക് വഴങ്ങി ഭരണം നടത്തുന്നവരല്ല. അഥവാ പോയാൽ നിയമകുരു ക്കിൽപ്പെടുക തന്നെ ചെയ്യും. നിയമവാഴ്ച്ച എത്രയോ കഠിനമെന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നോക്കിയാൽ മതി. കാറിന്റെ പിൻസീറ്റിൽ സുരക്ഷിത ബെൽറ്റ് ധരി ക്കാത്തതിനാൽ പോലീസ് ആണ് കുറ്റം ചുമത്തി പിഴയിട്ടത്. ഇന്ത്യയിലെങ്കിൽ പോലീസ് സല്യൂട്ട് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയെ പോകാൻ അനുവദിക്കും. വികസിത രാജ്യങ്ങൾക്ക് മാത്രമേ ജീവിതത്തെ വിശാലമായ മടിത്തട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കു. അതിനാവശ്യം കരു ത്തുള്ള ഭരണഘടന, നിയമപാലനങ്ങൾ തലച്ചോറുള്ള ഭരണാധിപന്മാർ, അവർക്ക് തുണയായി ചങ്കൂറ്റമുള്ള പോലീസ് സേന വേണം. ഭരിക്കുന്നവരുടെ പ്രലോഭനങ്ങൾക്ക് വഴിപ്പെട്ടാൽ നിയമ ങ്ങൾ കാറ്റിൽ പറക്കും. നിയമങ്ങളും നിയമ ലംഘനങ്ങളും നടക്കുന്ന ഒരു രാജ്യം സ്വർഗ്ഗ ത്തിലേക്കോ അതോ നരകത്തിലേക്കോ എന്നത് ഭീകരവും നിശ്ശബ്ദവുമായ പോരാട്ടമാണ്. കാല ത്തിന്റെ കാലൊച്ചയായി, നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ ഉഴുതുമറിക്കാൻ ഇന്നത്തെ ഭരണകൂടത്തിന് സാധിക്കുമോ?.

പുരോഗമനാത്മകമായ മുന്നേറ്റം ആഗ്രഹിക്കുന്നവർ ആദ്യം അനുസരിക്കേണ്ടത് ഭരണ ഘടനാ ത്വത്തങ്ങളും അമൂർത്തമായ ആശയങ്ങൾ ഉള്ളവരുമാകണം. അവർ മുളപ്പിച്ചെടുക്കു ന്നത് മാനുഷിക മൂല്യങ്ങളും കടുത്ത അച്ചടക്ക നിയമസംവിധാനങ്ങളുമാണ്. അവർ ഭരണ ഘടനയെ അടക്കം ചെയ്യാതെ അനുസരിച്ചു് ജീവിക്കും. ഇന്ത്യയിലെ മിക്ക പാർട്ടികളും ഭരണ ത്തിലെത്തുന്നത് ജാതിമതങ്ങളുടെ പ്രേരകശക്തികളായിട്ടാണ്. പുതിയ ദൈവങ്ങളെ ഉല്പാദി പ്പിക്കുന്നില്ലെങ്കിലും മതങ്ങളെ ഭ്രാന്തമായി അവതരിപ്പിക്കുന്നു. ആ മൃഗീയ അധികാരം സമൂഹ ത്തിൽ പലവിധ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. പാവങ്ങളുടെ താല്പര്യങ്ങളെക്കാൾ മുതലാളി ജന്മിമാരെ പാലൂട്ടി വളർത്തുന്നു. ഭരണകൂടങ്ങൾ ഒത്താശ ചെയ്യുന്നതുകൊണ്ടാണ് ന്യൂന പക്ഷങ്ങൾ, പാവങ്ങൾ പീഡിപ്പിക്കപ്പെടുന്നത്. ഭരണകൂട ഭീകരത ഇന്ത്യയിൽ പല സംസ്ഥാ നങ്ങളിലും നടക്കുന്നു. അതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. പലസ്തീനിൽ ഇസ്രായേൽ ആക്രമണം നടത്തിയാൽ വലിയ വർത്തയാക്കുന്നവർ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അനു ഭവിക്കുന്ന ജാതിമത പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല. അതിന്റെ അവസാനത്തെ അനുഭ വമാണ് ഛത്തീസ്ഗഡിൽ ആയിരകണക്കിന് ക്രൈസ്തവരെ അവിടെ നിന്ന് തല്ലിയോടിച്ചത്. മതത്തിന്റെ കുത്തൊഴുക്കിൽ പാവങ്ങൾ ഒഴുകിപോകുന്നു. ഇന്ത്യയുടെ പുരോഗതിക്കായി ക്രൈസ്തവ സമൂഹം ചെയ്തിട്ടുള്ള നന്മകൾ കാണാതെയാണ് നാട്ടിലും നഗരത്തിലും മത മൗലി കവാദികളെ തീറ്റിപോറ്റുന്നത്. മതേതര രാജ്യമായ ഇന്ത്യയിൽ മതഭ്രാന്തന്മാരുടെ എണ്ണം എന്തു കൊണ്ട് വർദ്ധിക്കുന്നു? ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് വികസിത രാജ്യമായി മാറുക?

ഇന്ത്യ അതിവേഗം വളരുന്ന ഒരു സാമ്പത്തിക ശക്തിയായി പല സർവേകൾ വെളിപ്പെടു ത്തുമ്പോൾ ജി ട്വന്റി ഉച്ചകോടി സമയം ലോക നേതാക്കന്മാർ കാണാതിരിക്കാൻ ആസൂത്രിത മായി മുംബൈയുടെ പല തെരുവോരങ്ങളിലും തുണികൾകൊണ്ട് മറച്ചിരിക്കുന്നത് ഞാൻ കണ്ടു. മനുഷ്യവർഗ്ഗത്തിന്റെ അനുദിന ഭൗതിക ആവശ്യങ്ങൾപോലും നിറവേറ്റാൻ സാധി ക്കാതെ ഒരു ചൂഷക വ്യവസ്ഥിതിയിൽ പാവങ്ങൾ കണ്ണീർ വാർക്കുന്നു. നമ്മുടെ സാമ്പത്തിക ശാസ്ത്രം എത്ര വളർന്നാലും മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാതെ പോയാൽ അതിനെ കമ്പോളത്തിന്റെ വളർച്ചയെന്ന് പലർക്കും പറയാൻ സാധിക്കും. മറ്റൊരു ഭാഗത്തു് വില ക്കയറ്റത്തിൽ ജനങ്ങൾ നട്ടം തിരിയുന്നു. രാജ്യത്തിന് വിലങ്ങുതടിയായി ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ അരാജകത്വവും മതസ്പർദ്ധയും വർധിച്ചു കൊണ്ടി രിക്കുമ്പോഴാണ് വാണിജ്യപരമായ മൂല്യങ്ങളെ ഉയർത്തികാണിക്കുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതമൗലിക വാദികളുടെ വളർച്ചയാണ്. ഇന്ത്യയുടെ പുരോഗതി ക്കൊപ്പം മനുഷ്യമനസ്സിൽ അർബുദമായി മതവും വളരുന്നു. മതം മനുഷ്യനെ മയക്കുന്ന കറു പ്പെന്ന് കാറൽ മാക്‌സ് പറഞ്ഞതും വായിച്ചുവളരണമെന്ന് പറയുന്നതും മനുഷ്യരുടെ മാനുഷിക മുഖം നഷ്ടപ്പെടാതിരിക്കാനാണ്. ആ വളർച്ചയുടെ പ്രഭാതതുടുപ്പുകൾ രാഷ്ട്രപതി പറഞ്ഞതു പോലെ നമ്മുടെ സ്വപ്നങ്ങളിൽ വിരിയട്ടെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments