ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം. അമ്ബലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാൻ പോയവരാണ് കാറിലുണ്ടായിരുന്നവർ എന്നാണ് വിവരം. സംഭവത്തിൽ മരിച്ചവർ ഐഎസ്ആർഒ കാന്റീനിലെ താൽക്കാലിക ജീവനക്കാരാണ്. കാറിൻ്റെ അമിത വേഗമാണ് ഇത്രയും ഗുരുതരമായ അപകടത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്കാണ് കൊണ്ട് പോയത്. ആകെ അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
കാര്യമായ പരിക്കില്ലെങ്കിലും ലോറി ഡ്രൈവറെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പിന്നീട് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുകയായിരുന്നു. വഴിവിളക്കില്ലാത്തതിനാൽ സംഭവം നടന്ന മേൽപ്പാലത്തിൽ അപകടങ്ങൾ പതിവാണെന്ന് സമീപവാസികൾ പറയുന്നു