Thursday, March 28, 2024

HomeMain Storyപീഡന വീരന്‍ നിത്യാനന്ദയുടെ ശിഷ്യ യു.എന്‍ സമ്മേളനത്തില്‍ കയറിയത് തന്ത്രപരമായി

പീഡന വീരന്‍ നിത്യാനന്ദയുടെ ശിഷ്യ യു.എന്‍ സമ്മേളനത്തില്‍ കയറിയത് തന്ത്രപരമായി

spot_img
spot_img

ജനീവ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ബലാത്സംഗമടക്കമുള്ള കേസുകളിലെ പ്രതിയായ ഇന്ത്യന്‍ ആള്‍ദൈവം നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പ്രസംഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കള്ള സ്വാമി നിത്യാനന്ദ

കൈലാസം എന്ന സാങ്കല്‍പ്പിക രാജ്യത്തിന്റെ പ്രതിനിധികള്‍ എന്നാണ് ഇവര്‍ തങ്ങളെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ജനീവയില്‍ നടന്ന രണ്ട് പരിപാടികളില്‍ സംസാരിച്ച സാങ്കല്‍പ്പിക രാജ്യത്തിന്റെ പ്രതിനിധിയുടെ വാക്കുകള്‍ അവഗണിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെ പ്രസംഗത്തിന് പ്രസക്തിയില്ലെന്ന് യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ഇന്ത്യയില്‍ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസുകളുണ്ട്.

വളരെ അവിചാരിതമായാണ് നിത്യാനന്ദയുടെ സംഘത്തെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലേക്ക് അയച്ചത്. എങ്ങനെയാണ് കൈലാസത്തിന്റെ പ്രതിനിധിക്ക് യു.എന്നില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിഷയത്തില്‍ നിലവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.

തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ചായിരുന്നു ആദ്യ പരിപാടി. സ്ത്രീകള്‍ക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനുള്ള കമ്മിറ്റി ആണ് ഇത് സംഘടിപ്പിച്ചത്. ഫെബ്രുവരി 22നായിരുന്നു പരിപാടി.

ഇതിനുശേഷം, ഫെബ്രുവരി 24 ന്, യുഎസ്‌കെയുടെ പ്രതിനിധി വീണ്ടും ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്തു. ഏതൊരു വ്യക്തിക്കും തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുയോഗങ്ങളാണിവയെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വിവിയന്‍ ക്വോക്ക് പറഞ്ഞു.

യുണൈറ്റഡ് നേഷന്‍സ് വെബ്‌സൈറ്റിലെ വീഡിയോയില്‍, യോഗത്തിനെത്തിയവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു യുവതി ചോദ്യം ഉന്നയിച്ചു. വിജയപ്രിയ നിത്യാനന്ദ എന്നാണ് ഈ സ്ത്രീ തന്റെ പേര് പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ ‘യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ’യുടെ സ്ഥിരം അംബാസഡറാണ് താനെന്ന് യുവതി പറയുന്നു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിജയപ്രിയ പറഞ്ഞു.

ഇതിന് പിന്നാലെ, നിത്യാനന്ദ സ്ഥാപിച്ച ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാജ്യമാണ് യു.എസ്.കെയെന്ന് വിജയപ്രിയ പറയുന്നു. നിത്യാനന്ദയെ ഹിന്ദുമതത്തിന്റെ പരമോന്നത ആചാര്യന്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. എല്ലാവര്‍ക്കും സൗജന്യ ഭക്ഷണവും പാര്‍പ്പിടവും വൈദ്യസഹായവും നല്‍കുന്നതിനാല്‍ വികസനത്തിന്റെ കാര്യത്തില്‍ കൈലാസ വിജയിച്ച രാജ്യമാണെന്ന് വിജയപ്രിയ അവകാശപ്പെട്ടു.

ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് 2019ലാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. 2010ല്‍ നിത്യാനന്ദ തന്നെ ബലാത്സംഗം ചെയ്‌തെന്ന് അദ്ദേഹത്തിന്റെ ഭക്തയായ സ്ത്രീ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നിത്യാനന്ദയെ കുറച്ചുകാലത്തേക്ക് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

2018ല്‍ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2019ല്‍ ഇന്ത്യ വിടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിത്യാനന്ദയ്‌ക്കെതിരെ മറ്റൊരു പരാതി കൂടി പൊലീസിന് മുന്നിലെത്തി. നിത്യാനന്ദ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ ആശ്രമത്തില്‍ പൂട്ടിയിട്ടെന്നും പരാതിയില്‍ പറയുന്നു. 2019-ലാണ് ഇയാള്‍ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ (യു.എസ്.കെ) എന്ന സാങ്കല്‍പ്പിക രാജ്യം സ്ഥാപിച്ചത്.

വിജയപ്രിയ

നിത്യാനന്ദ എങ്ങനെയാണ് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തതെന്നും എങ്ങനെയാണ് തന്റെ സാങ്കല്‍പ്പിക രാജ്യമായ കൈലാസത്തില്‍ എത്തിയതെന്നും ഇപ്പോഴും വ്യക്തമല്ല. 2019-ല്‍ ഇന്ത്യ വിട്ട ശേഷം ഇക്വഡോര്‍ തീരത്ത് ഒരു ദ്വീപ് വാങ്ങിയതായി നിത്യാനന്ദ അവകാശപ്പെട്ടു. ഇപ്പോള്‍ ഈ ദ്വീപിനെ അവര്‍ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസം എന്ന് വിളിക്കുന്നു.

അന്ന് ഇക്വഡോര്‍ രാജ്യത്ത് നിത്യാനന്ദയുടെ സാന്നിധ്യം നിഷേധിച്ചിരുന്നു. നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍ പറഞ്ഞിരുന്നു. 2019ന് ശേഷം നിത്യാനന്ദ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ പ്രഭാഷണങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.

ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ നിത്യാനന്ദയുടെ ബ്രിട്ടീഷ് പ്രതിനിധി പങ്കെടുത്തതായി ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയന്‍’ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ രണ്ട് എംപിമാരാണ് ക്ഷണിച്ചതെന്നാണ് വിവരം. ഫെബ്രുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ പരിപാടിയെക്കുറിച്ച് വിജയപ്രിയയുടെ ചിത്രം നിത്യാനന്ദ ട്വീറ്റ് ചെയ്തിരുന്നു.

വിജയപ്രിയയെ യുകെ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലെ കൈലാസ അംബാസഡറായി നിത്യാനന്ദ പരിചയപ്പെടുത്തി. കൈലാസയുടെ വെബ്സൈറ്റ് അനുസരിച്ച്, ലോകത്തിലെ രണ്ട് ബില്യണ്‍ ഹിന്ദുക്കള്‍ രാജ്യത്തിന്റെ ഭാഗമാണ്. കൈലാസയ്ക്ക് സ്വന്തമായി പതാക, ഭരണഘടന, സെന്‍ട്രല്‍ ബാങ്ക്, പാസ്‌പോര്‍ട്ട്, ദേശീയ ചിഹ്നം എന്നിവയുണ്ടെന്ന് അവകാശപ്പെടുന്നു.

യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സില്‍ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോയെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍.

നടി രഞ്ജിത. ഇപ്പോള്‍ രഞ്ജിത നിത്യാനന്ദമയി

അതേസമയം ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ സൂപര്‍ താരമായിരുന്ന രഞ്ജിത ഇപ്പോള്‍ നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനി. മലയാളത്തിലും തമിഴിലുമായി നിരവധി സൂപര്‍ഹിറ്റ് സിനിമകളിലാണ് രഞ്ജിത നായികയായി അഭിനയിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ആരാധകര്‍ അവരെ ഇരുകൈയോടും കൂടി സ്വീകരിച്ചു.

സംസ്ഥാന, ദേശീയ തലത്തില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന രഞ്ജിത കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെ തമിഴിലുമെത്തി. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

ഷാജി കൈലാസ് ചിത്രം മാഫിയയില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. പിന്നീട് സിന്ദൂര രേഖ, ജോണി വാക്കര്‍, കൈക്കുടന്ന നിലാവ്, വിഷ്ണു തുടങ്ങി നിരവധി മലയാള സിനിമകളിലും അഭിനയിച്ചു.

2000-ല്‍ കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നു താല്‍കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ല്‍ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും പ്രധാനവേഷങ്ങള്‍ കൈകാര്യംചെയ്തു. 2007-ല്‍ രാകേഷ് മേനോനുമായുള്ള ബന്ധം വേര്‍പിരിഞ്ഞു.

നിത്യാനന്ദയും രഞ്ജിതയും തമ്മിലുള്ള കിടപ്പറ രംഗം

2010ല്‍ രഞ്ജിതയും വിവാദ ആള്‍ദൈവം നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നത് വലിയ വിവാദം സതൃഷ്ടിച്ചിരുന്നു. സണ്‍ ടി വി യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതില്‍ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു.

എന്നാല്‍ വീഡിയോ യഥാര്‍ഥമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറന്‍സിക് റിപോര്‍ട് 2017-ല്‍ പുറത്തുവന്നു. ഇക്കാര്യം ബംഗ്ലൂറിലെ ഫോറന്‍സിക് ലബോറടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2013ല്‍ രഞ്ജിത സന്ന്യാസിനിയായി. സ്വാമി നിത്യാനന്ദ തന്നെയാണ് രഞ്ജിതയ്ക്കു ദീക്ഷ നല്‍കിയത്. അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേര് സ്വീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments