Wednesday, May 14, 2025

HomeMain Storyമൂന്നിലൊന്ന് ബാലപീഡനങ്ങളും വീട്ടില്‍; പ്രതികള്‍ അടുത്ത ബന്ധുക്കള്‍

മൂന്നിലൊന്ന് ബാലപീഡനങ്ങളും വീട്ടില്‍; പ്രതികള്‍ അടുത്ത ബന്ധുക്കള്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ലൈംഗിക അതിക്രമം നേരിട്ട കുട്ടികളില്‍ മൂന്നിലൊന്നു പേര്‍ക്കും ദുരനുഭവമുണ്ടായത് വീടുകളില്‍ നിന്നു തന്നെയെന്ന് ബാലാവകാശ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 3300 കേസുകളില്‍ 1015 എണ്ണത്തിലും അതിക്രമം നടന്നത് കുട്ടികളുടെ സ്വന്തം വീട്ടിലാണ്.

35 കേസുകളില്‍ സ്‌കൂളുകളും 19 കേസുകളില്‍ വീതം ശിശുസംരക്ഷണ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും അതിക്രമത്തിന് ഇടമായി. ആകെ കേസുകളില്‍ 829 കേസുകളിലാണ് ബന്ധുക്കള്‍ പ്രതിസ്ഥാനത്തുള്ളത്. സ്‌കൂളുകള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയിലെ 71 അധ്യാപകരും പ്രതിസ്ഥാനത്തുണ്ട്.

പ്രതികളായ ബന്ധുക്കളില്‍ 394 പേര്‍ ഏറ്റവുമടുത്ത ബന്ധുക്കള്‍ (അച്ഛന്‍, അമ്മ, സഹോദരന്‍, മുത്തച്ഛന്‍, രണ്ടാനച്ഛന്‍, അര്‍ധസഹോദരന്‍) എന്ന വിഭാഗത്തില്‍പെടുന്നവരാണ്. 565 കേസുകളില്‍ കുട്ടിയുടെ അയല്‍വാസികളാണ് പ്രതികള്‍. 578 കേസുകളില്‍ ഏതെങ്കിലും തരത്തില്‍ കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞവരാണ് പ്രതികള്‍. മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടിലും സമാനമാണ് സ്ഥിതി.

കുട്ടികള്‍ക്ക് തിരിച്ചറിയാവുന്നവര്‍, കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍, കമിതാക്കള്‍, തിരിച്ചറിയാന്‍ കഴിയാത്തവര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പീഡനം നേരിടേണ്ടി വന്ന കുട്ടിയും പ്രതിയും തമ്മിലുള്ള ബന്ധം രേഖപ്പെടുത്തുന്നത്.

1518, 1014 പ്രായത്തിലുള്ള കുട്ടികളാണ് പീഡനം നേരിട്ടവരില്‍ അധികവും. കുറ്റവാളികളില്‍ 92 ശതമാനം പുരുഷന്മാരും 4 ശതമാനം സ്ത്രീകളുമാണ്. അവധിക്കാലത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments