Monday, May 12, 2025

HomeNewsIndiaകുടുംബവാഴ്ചക്കാര്‍ വികസനത്തിന് തടസ്സം നില്‍ക്കുന്നു: മോദി

കുടുംബവാഴ്ചക്കാര്‍ വികസനത്തിന് തടസ്സം നില്‍ക്കുന്നു: മോദി

spot_img
spot_img

ഹൈദരാബാദ്: കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍ വികസന പദ്ധതികളോട് പധാനമന്ത്രി നരേന്ദ്ര മോദി. ”തെലങ്കാനയിലെ ജനങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കരുത്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളോടു സംസ്ഥാനം മുഖം തിരിക്കുന്നതില്‍ വേദനയുണ്ട്. സര്‍ക്കാരിന്റെ ഈ നടപടി മൂലം പല കേന്ദ്രപദ്ധതികളും വൈകുന്നു. കുടുംബവാഴ്ചയും അഴിമതിയും വ്യത്യസ്തമല്ല. തെലങ്കാനയിലെ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിഹിതം പോലും കുടുംബവാഴ്ചക്കാര്‍ (പരിവാര്‍വാദ്) തട്ടിയെടുക്കുകയാണ്.

രാജ്യവളര്‍ച്ചയ്ക്കു പ്രധാനപ്പെട്ടതാണു തെലങ്കാനയുടെ പുരോഗതി. കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. കോവിഡ്, റഷ്യയുക്രെയ്ന്‍ യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ ലോക സാമ്പത്തിക രംഗം ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നുപോവുകയാണ്. ഈ അനിശ്ചിതാവസ്ഥയിലും ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിലെ നിക്ഷേപം റെക്കോര്‍ഡ് ഉയരത്തിലാണ്. ഈ മേഖലയ്ക്കായി ബജറ്റില്‍ 10 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.” നരേന്ദ്ര മോദി വ്യക്തമാക്കി.

നേരത്തെ, സെക്കന്ദരാബാദ്തിരുപ്പതി വന്ദേഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത മോദി, തെലങ്കാനയില്‍ 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിരുന്നു. നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) പ്രസിഡന്റ് ബാലമുരി വെങ്കട്ട്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശിവസേന റെഡ്ഡി, ദലിത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രീതം തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments