Saturday, May 17, 2025

HomeMain Storyചരിത്ര മുഹൂര്‍ത്തം: ലോക രാജ്യങ്ങള്‍ സാക്ഷി, കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍

ചരിത്ര മുഹൂര്‍ത്തം: ലോക രാജ്യങ്ങള്‍ സാക്ഷി, കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍

spot_img
spot_img

ലണ്ടന്‍ : ഇത് ചരിത്ര മുഹൂര്‍ത്തം. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങ് അത്ഭുതാവഹമായി. വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് കിരീടധാരണ ചടങ്ങ് നടന്നത്. ചാള്‍സ് മൂന്നാമന്‍ രാജാവിനെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കിരീടം അണിയിച്ചു.

കാമില രാജ്ഞിയെയും കിരീടം അണിയിച്ചു. കിരീടവകാശി വില്യം രാജകുമാരന്‍ ചാള്‍സ് രാജാവിന് മുന്നില്‍ കൂറ് പ്രഖ്യാപിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍നിന്ന് ബക്കിങ്ങാം കൊട്ടാരത്തില്‍ തിരിച്ചെത്തിയ ചാള്‍സ് രാജാവും കാമില രാജ്ഞിയും ബാല്‍ക്കണിയില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.

വിവിധ രാജ്യങ്ങളില്‍ നിന്ന് 2000 അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലെത്തിയതിനു പിന്നാലെയാണ് കിരീടധാരണ ചടങ്ങുകള്‍ തുടങ്ങിയത്. ബക്കിങ്ങാം കൊട്ടാരം മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബി വരെ റോഡുകളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിരുന്നു. 1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാരില്‍ ചിലര്‍ പ്രായത്തിന്റെ അവശതകള്‍ മറന്നും എത്തി. രാജവാഴ്ചയെ വിമര്‍ശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments