Wednesday, May 21, 2025

HomeMain Storyഇന്ത്യയ്‌ക്കെതിരെ വീണ്ടും ചൈനയുടെ പടയൊരുക്കം, ആയുധപ്പുര ഉള്‍പ്പടെ സജ്ജമാക്കുന്നു

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ചൈനയുടെ പടയൊരുക്കം, ആയുധപ്പുര ഉള്‍പ്പടെ സജ്ജമാക്കുന്നു

spot_img
spot_img

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നു. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതുസംബന്ധിച്ച് ചൈനീസ് സേന പ്രതികരിച്ചിട്ടില്ല.

ഹൊടന്‍, എന്‍ഗാരി ഗുന്‍സ, ലാസ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ പുതിയ റണ്‍വേകള്‍ ചൈന നിര്‍മിച്ചു. ചെങ്ഡു ജെ 20 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയടക്കം താവളങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം, സൈനികരെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവയും സജ്ജമാക്കി.

ലഡാക്കിലെ ലേയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഹൊടന്‍. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപമാണ് എന്‍ഗാരി താവളം. അരുണാചലിലെ തവാങ്ങില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ലാസ താവളം. അതിര്‍ത്തിയിലേക്കു സൈനികരെ അതിവേഗം എത്തിക്കാന്‍ റെയില്‍വേ ട്രാക്കുകള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം ചൈന വേഗത്തിലാക്കിയതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കിഴക്കന്‍ ലഡാക്കില്‍ 2020 മുതല്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഇരു സേനകളും തീരുമാനിച്ചിട്ടുണ്ട്. സേനാതലത്തില്‍ നടത്തുന്ന 19ാം ചര്‍ച്ചയായിരിക്കും ഇത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments