Wednesday, May 21, 2025

HomeNewsKeralaഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാംപ് ഡ്യൂട്ടി കേരളത്തില്‍, നിര്‍മാണ മേഖല സ്തംഭിച്ചു

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാംപ് ഡ്യൂട്ടി കേരളത്തില്‍, നിര്‍മാണ മേഖല സ്തംഭിച്ചു

spot_img
spot_img

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാംപ് ഡ്യൂട്ടി കേരളത്തിലാണെന്ന് പഠന റിപ്പോര്‍ട്ട്. ഇത് കാലോചിതമായി പരിഷ്‌കരിച്ചില്ലെങ്കില്‍ നിര്‍മാണ മേഖല സ്തംഭിക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പഠന റിപ്പോര്‍ട്ട്.

ഭൂമിയും കെട്ടിടങ്ങളും മറ്റും കൈമാറ്റം ചെയ്യുമ്പോള്‍ ന്യായവിലയുടെ 8 ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി. മറ്റു സംസ്ഥാനങ്ങളില്‍ 3%- 7% ആണ് നിരക്ക്. കേരളം 3% 5% എങ്കിലും ആക്കണം. പകരം, ഭൂമിയുടെ ന്യായവിലയിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുകയും വേണം. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെക്കുറിച്ചു പഠിക്കാന്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറ്റിയാണ് (കെറെറ) ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സര്‍ക്കാരിനു നയം വേണം. ദരിദ്രര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയില്‍ ശ്രദ്ധയൂന്നുന്ന സര്‍ക്കാര്‍ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള ചെലവു കുറഞ്ഞ ഭവന പദ്ധതികള്‍ കൂടി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കണം.

ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം 2001ല്‍ 7.8% ആയിരുന്നത് 2011ല്‍ 10.6 ശതമാനമായി വര്‍ധിച്ചു. രാജ്യത്ത് ഇത് 7.5% മാത്രമാണ്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ സര്‍ക്കാരിന്റെ വര്‍ക്ക് നിയര്‍ ഹോം പോലുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കണം.

ഒരു വശത്ത് വീടുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മറുവശത്ത് 46% പട്ടികജാതിക്കാര്‍ക്കും 38% പട്ടികവര്‍ഗക്കാര്‍ക്കും മാത്രമേ താമസയോഗ്യമായ വീടുള്ളൂ. 11% പട്ടികജാതിക്കാരും 16% പട്ടിക വര്‍ഗക്കാരും പൊട്ടിപ്പൊളിഞ്ഞ വീടുകളിലാണു താമസിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments