Tuesday, May 20, 2025

HomeNewsIndiaസെബി അധ്യക്ഷയ്‌ക്കെതിരേ  വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്; കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണം

സെബി അധ്യക്ഷയ്‌ക്കെതിരേ  വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്; കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണം

spot_img
spot_img

ന്യൂഡല്‍ഹി: സെബി അധ്യക്ഷ മാധവി ബുച്ചിന്റെയും ഭര്‍ത്താവിന്റെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഹിന്‍ഡന്‍ബര്‍ഗ്. സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുമോ എന്ന് ചോദ്യം. സെബി അധ്യക്ഷ സുതാര്യമായ പൊതു അന്വേഷണത്തെ നേരിടാന്‍ തയാറാകുമോ എന്നും ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു.

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളില്‍ മാധബിയും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ബര്‍മുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളില്‍ ഇവര്‍ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികള്‍ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പങ്കാളികളായെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം.ഇതിനിടെഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ അദാനി എന്റെര്‍പ്രൈസിന് തിരിച്ചടിയേറ്റു.

സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനിയുടെ ഓഹരികള്‍ എല്ലാം നഷ്ടത്തിലാണ്. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി സെബി രംഗത്ത് വന്നിരുന്നു. അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചെന്നാണ് വിശദീകരണം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments