Thursday, December 7, 2023

HomeMain Storyകോവിഷീല്‍ഡ് 74 ശതമാനം ഫലപ്രദമെന്ന് അമേരിക്കയിലെ മൂന്നാംഘട്ട പരീക്ഷണം

കോവിഷീല്‍ഡ് 74 ശതമാനം ഫലപ്രദമെന്ന് അമേരിക്കയിലെ മൂന്നാംഘട്ട പരീക്ഷണം

spot_img
spot_img

കോവിഡ് പ്രതിരോധത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ ഗുണപ്രദമെന്ന് അമേരിക്കയിലെ മൂന്നാംഘട്ട പരീക്ഷണങ്ങളും. അമേരിക്ക, ചിലി, പെറു എന്നിവിടങ്ങളിലായി 32,451 പേരിലായിരുന്നു പരീക്ഷണം.

ഇവരില്‍ 74 ശതമാനം പേര്‍ക്കും മികച്ച ഫലപ്രാപ്തിയുണ്ടായെന്നാണ് കണ്ടെത്തല്‍. വാക്‌സിന്‍ സുരക്ഷിതമാണെന്നും ഉറപ്പാക്കി. പഠനത്തിന്റെ വിശദവിവരങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

വിവിധ പ്രായക്കാരും പ്രദേശക്കാരുമായ ആളുകളിലായിരുന്നു പരീക്ഷണം. പ്രായമായവരില്‍ ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. 65 വയസ്സിനു മുകളിലുള്ളവരില്‍ 83.5 ശതമാനമാണ്

ഫലപ്രാപ്തി. വൈറസിനെ തടയാനുള്ള ശേഷി ആദ്യ ഡോസില്‍ത്തന്നെ കൈവരിച്ചെങ്കിലും രണ്ടാം ഡോസിലിത് കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. രണ്ടാം ഡോസിനുശേഷം 28 ദിവസം കഴിഞ്ഞവരില്‍ പ്രതിരോധശേഷി കൂടുതലായിരുന്നു.

എല്ലാ പ്രദേശങ്ങളിലും മരുന്നിന്റെ ഫലം ഏറക്കുറെ സമാനമാണ്. രണ്ട് ഡോസ് കുത്തിവെപ്പുമെടുത്തവര്‍ക്ക് ഗുരുതരമായ വിധത്തിലുള്ള രോഗസാധ്യത കണ്ടെത്താനായതേയില്ല. 18നും 64നുമിടയിലുള്ള ആളുകളില്‍ 72.8 ശതമാനമാണ് ഫലപ്രാപ്തിനിരക്ക്.

കറുത്തവര്‍ഗക്കാരില്‍ നിരക്ക് 91.8 ശതമാനമാണെങ്കില്‍ വെളുത്തവര്‍ക്കിടയിലിത് 73.1 ശതമാനമാണ്. പഠനപ്രകാരം 77.2 ശതമാനമാണ് പുരുഷന്മാരിലെ നിരക്ക്. സ്ത്രീകളില്‍ 68.2 ആണ് നിരക്ക്. 2020 ഓഗസ്റ്റ് 28 മുതല്‍ 2021 ജനുവരി 15 വരെയായിരുന്നു പരീക്ഷണപഠനം നടന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments