Wednesday, May 14, 2025

HomeNewsIndiaരാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും

രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും

spot_img
spot_img

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കുമെന്ന് സൂചന.

നിലവില്‍ കോണ്‍ഗ്രസിലെ വിജയ് വസന്ത് വിജയിച്ച മണ്ഡലം അടുത്ത തവണ രാഹുലിനായി ഒഴിഞ്ഞുകൊടുക്കുമെന്നാണു വിവരം.
വയനാട്ടില്‍ നിന്നു രാഹുല്‍ ഗാന്ധി വീണ്ടും ജനവിധി തേടുന്നത് ദോഷകരമാണെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇടതുപക്ഷവുമായി നേരിട്ടു മത്സരിക്കുന്നത് ബി ജെ പി വിരുദ്ധ പോരാട്ടത്തിന്റെ ശക്തി ചോര്‍ത്തിക്കളയുമെന്നും ഭാവിയില്‍ ഇടതുപക്ഷവുമായി ഉണ്ടാവേണ്ട ധാരണകള്‍ക്ക് അതു ഗുണകരമല്ലെന്നും നേതൃത്വം വിലയിരുത്തുന്നു.

സുരക്ഷിതമായ സീറ്റ് എന്ന നിലയിലാണു കന്യാകുമാരിയെ പാര്‍ട്ടി കാണുന്നത്. ഇവിടെ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആകെ രാഹുലിന്റെ പ്രഭാവം നിലനിര്‍ത്താന്‍ കഴിയുമെന്നും പാര്‍ട്ടി കരുതുന്നു.

ഡി എം കെ- ഇടതുപക്ഷ സഖ്യത്തിനോടൊപ്പം നിന്ന് ബി ജെ പിക്ക് എതിരെ മത്സരിക്കുമ്ബോള്‍ ദക്ഷിണേന്ത്യയിലെ മതേതര സഖ്യത്തെ ബലപ്പെടുത്താനും അതുവഴി കഴിയുമെന്നാണു കണക്കുകൂട്ടല്‍.
മത്സരം ബി ജെ പിക്കെതിരെയാണെന്നു വരുത്താനും കന്യകുമാരിയിലേക്കുളള മാറ്റം കൊണ്ടു സാധ്യമാവും.

2019ല്‍ രാഹുലിനായി കന്യാകുമാരിയും ബംഗളൂരു റൂറലും പരിഗണിച്ചിരുന്നു. എന്നാല്‍ കേരള നേതാക്കളുടെ സമ്മര്‍ദ്ദത്തിനു രാഹുലിനു വഴങ്ങേണ്ടി വരികയായിരുന്നു. ഈ ഒറ്റ തീരുമാനം ഹിന്ദി ബെല്‍ട്ടില്‍ കോണ്‍ഗ്രസ്സിനു കനത്ത ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിലാണ് മാറ്റം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments