Wednesday, May 21, 2025

HomeNewsIndiaമാനനഷ്ട കേസ് റദ്ദാക്കണം; രാഹുലിന്‍റെ അപ്പീലില്‍ വിധി 20ന്

മാനനഷ്ട കേസ് റദ്ദാക്കണം; രാഹുലിന്‍റെ അപ്പീലില്‍ വിധി 20ന്

spot_img
spot_img

സൂറത്ത്: മാനനഷ്ട കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും.

വ്യാഴാഴ്ച മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

സൂറത്ത് അഡീഷനല്‍ കോടതി ജഡ്ജി റോബിന്‍ മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്. കോടതി ഇതുവരെ കാണാത്ത സീനിയര്‍ അഭിഭാഷകരുടെ വാദപ്രതിവാദമാണ് നടന്നത്. രാഹുലിനായി ആര്‍.എസ്. ചീമയാണ് ഹാജരായത്. ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് പരാതി നല്‍കിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. കര്‍ണാടകയിലെ കോലാറില്‍ നടന്ന സംഭവത്തില്‍ സൂറത്തില്‍ എങ്ങനെയാണ് കേസെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വലിയ അഹങ്കാരമുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും വിവാദ പരാമര്‍ശത്തില്‍ ഖേദപ്രകടനം പോലും നടത്തിയില്ലെന്നും പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ ഹര്‍ഷിത് തോലിയ കുറ്റപ്പെടുത്തി. സെഷന്‍ കോടതി കേസ് നല്‍കുമ്ബോള്‍ അദ്ദേഹം നേരിട്ട് ഹാജരാകുന്നതിന് പകരം വലിയ ജനക്കൂട്ടവുമായാണ് എത്തിയതെന്നും ഇളവ് നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേ ഉത്തരവുണ്ടായില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും. മോദി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്.

വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.എല്‍.എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് ഹരജി നല്‍കിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments