Wednesday, May 21, 2025

HomeNewsIndiaയു.പിയില്‍ നിരോധനാജ്ഞയ്ക്കിടെ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്നു

യു.പിയില്‍ നിരോധനാജ്ഞയ്ക്കിടെ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്നു

spot_img
spot_img

ലഖ്നൗ: യു.പിയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്നു. ജലാവൂന്‍ ജില്ലയില്‍ ക്രൂരമായ കൊലപാതകം നടന്നത്. ബിരുദ വിദ്യാര്‍ഥിനിയായ റോഷ്നി ആഹിര്‍വാറാണ്(21) കൊല്ലപ്പെട്ടത്. സമാജ്വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കോട്വാലിയിലെ രാം ലഖാന്‍ പട്ടേല്‍ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് റോഷ്നി. കോളജില്‍ പരീക്ഷ കഴിഞ്ഞു മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ അക്രമിസംഘം പെണ്‍കുട്ടിയെ വെടിവച്ചുവീഴ്ത്തിയത്. പെണ്‍കുട്ടി തല്‍ക്ഷണം തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു.

യു.പിയിലെ അന്ധ സ്വദേശിയായ മാന്‍ സിങ് ആഹിര്‍വാറിന്റെ മകളാണ് റോഷ്നി. പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുംവഴിയാണ് ബൈക്കില്‍ അക്രമികളെത്തിയത്. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ ഒരാള്‍ കുട്ടിയുടെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. കോട്വാലിയിലെ പൊലീസ് സ്റ്റേഷന് വെറും 200 മീറ്റര്‍ ദൂരത്തിലാണ് സംഭവം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments