Wednesday, May 14, 2025

HomeNewsIndiaട്രെയിന്‍ അപകടം: മരണ സംഖ്യ 294 ആയി, ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക്

ട്രെയിന്‍ അപകടം: മരണ സംഖ്യ 294 ആയി, ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക്

spot_img
spot_img

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ തീവണ്ടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റിപ്പോട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ദുരന്തത്തില്‍ റെയില്‍വെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് 3.45 ഓടെയാണ് ബാലസോറിലെ ബാഹംഗ ബാസാര്‍ സ്റ്റേഷന് സമീപത്ത് ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി എത്തിയത്. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും രക്ഷാപ്രവര്‍ത്തക സംഘങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും തല്‍സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

അതേസമയം, തകര്‍ന്ന ബോഗിക്കുള്ളില്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. പല മൃതദേഹവും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഹൗറ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന 33 യാത്രക്കാരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ഉള്ളതെന്നും ഇവരെല്ലാം ജനറല്‍ ബോഗിയില്‍ ഉള്ളവര്‍ ആണെന്നും റെയില്‍വേ സ്ഥിരീകരിക്കുന്നു.

ഇതിനിടെ, അപകടത്തിന് കാരണം, കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവരുന്നത്. മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments