Tuesday, May 20, 2025

HomeNewsIndiaകേന്ദ്രമന്ത്രി ഒന്നും മിണ്ടിയില്ല, സത്യം ജനങ്ങള്‍ക്ക് അറിയണം: മമത

കേന്ദ്രമന്ത്രി ഒന്നും മിണ്ടിയില്ല, സത്യം ജനങ്ങള്‍ക്ക് അറിയണം: മമത

spot_img
spot_img

ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറില്‍ 275 പേര്‍ കൊല്ലപ്പെട്ട ട്രെയിനപകടത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ നിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കഴിഞ്ഞദിവസം താനും റയില്‍വേ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. റയില്‍വേ മന്ത്രിയായി പ്രവര്‍ത്തിച്ചതിനാല്‍ കുറേകാര്യങ്ങള്‍ പറയണമെന്നുമുണ്ടായിരുന്നു. എന്നാല്‍ എന്ത് കൊണ്ടാണ് ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതെന്ന് ചോദിച്ചെങ്കിലും കേന്ദ്രമന്ത്രി ഒന്നും മിണ്ടിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സത്യം പുറത്തുവരണമെന്നും അത് ജനങ്ങള്‍ക്ക് അറിയണമെന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ അവസരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം തന്നെയും നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനേയും അധിക്ഷേപിക്കുകയാണ്. അപകടത്തില്‍ ഇത്രപേര്‍ മരിച്ചിട്ടും ക്ഷമാപണം നടത്താന്‍ പോലും തയാറായിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.

മമത കഴിഞ്ഞദിവസം ട്രെയിനപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. 21ാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായതെന്നാണ് പറഞ്ഞത്. അപകടത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments