പാലക്കാട്: അരിക്കൊമ്ബന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഭക്ത. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്ബന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി ഈ ഹോമം നടത്തിയത്. വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലായിരുന്നു ഹോമം.
ആദ്യമായിട്ടാണ് ഈ ക്ഷേത്രത്തില്‍ ആനയ്ക്കായി ഇത്തരമൊരു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
അരിക്കൊമ്ബന്റെ ഇപ്പോഴത്തെ അവസ്ഥയും തുമ്ബിക്കൈയിലെ മുറിവും, ആനയെ ഓരോ സര്‍ക്കാരും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുകയാണല്ലോ?, അതില്‍ നിന്നെല്ലാം സംരക്ഷണം ആവശ്യപ്പെട്ടാണ് കര്‍ണാടകയില്‍ താമസിക്കുന്ന വടക്കഞ്ചേരി സ്വദേശിനി വഴിപാട് നടത്തിയതെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇതേ സമയം നിലവിൽ അരിക്കൊമ്ബന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായാണ് വിവരം.
ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്ബൻ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്. അരിക്കൊമ്ബന്റെ റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുമാരി വനാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.
അരിക്കൊമ്ബൻ ആരോഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്ബനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളില്‍ നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നലെയോടെ 15 കിലോമീറ്റര്‍ ദൂരമാണ് അരിക്കൊമ്ബൻ സഞ്ചരിച്ചത്.