ന്യൂഡല്‍ഹി : തന്റെ വിവാഹം നടന്നത് സ്ത്രീയുമായി ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം.
ഗുജറാത്ത് വഡോദരയിലെ നാൽപതുകാരി ശീതളിനാണ് വിചിത്ര അനുഭവമുണ്ടായത്. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശീതളിന്റെ പരാതിയില്‍ ഭര്‍ത്താവ് വിരാജ് വര്‍ധനെതിരേ(വിജയേത്രയെന്നായിരുന്നു ഇവരുടെ ആദ്യ പേര്) പ്രകൃതി വിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു.
വിവാഹ ബ്യൂറോ വഴിയാണ് ശീതല്‍ വിരാജിനെ പരിചയപ്പെടുന്നത്.ശീതളിന്റെ ആദ്യ ഭര്‍ത്താവ് അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ട്.
2014-ല്‍ ഇവരുടെ വിവാഹം നടക്കുകയും കശ്മീരില്‍ ഹണിമൂണിന് വരെ പോയിരുന്നതായും ശീതല്‍ പോലീസിനോട് പറഞ്ഞു. ഒരു അപകടത്തില്‍ തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും പക്ഷെ ചെറിയ ഓപ്പറേഷനിലൂടെ തിരിച്ചുകിട്ടുമെന്നും വിരാജ് വെളിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
2020ജനുവരില്‍ അമിതവണ്ണത്തിന് ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞ് വിരാജ് കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷ ലിംഗം തുന്നിച്ചേര്‍ത്തതായി തന്നോട് വിരാജ് വെളിപ്പെടുത്തിതായും ശീതല്‍ പരാതിയില്‍ പറയുന്നുണ്ട്.
തന്നെ പ്രകൃതി വിരുദ്ധ പീഢനത്തിന് നിര്‍ബന്ധിച്ചുവെന്നും സത്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശീതള്‍ പറയുന്നു.പരാതിയെ തുടര്‍ന്ന് ഡല്‍ഹി സ്വദേശിയായ പ്രതിയെ വഡോദരയില്‍ എത്തിച്ചതായി ഗോത്രി പൊലീസ് ഇന്‍സ്‌പെക്ടര്‍ എംകെ ഗുര്‍ജാര്‍ പറഞ്ഞു.