കൊച്ചി: പ്രായപൂർത്തിയെത്തിയ അവിവാഹിതയായ മകൾക്ക് ജീവിതച്ചെലവിന് ഉപാധിയില്ലെന്ന പേരിൽ ജീവനാംശം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി. സി.ആർ.പി.സി. 125(1) പ്രകാരമുള്ള വ്യവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ശാരീരികമോ, മാനസികമോ ആയ വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ മാത്രമേ ജീവനാംശം അവകാശപ്പെടാനാകൂ. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ആവശ്യമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
അത്തരം സാഹചര്യങ്ങളില്‍ ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്‌ട് പ്രകാരമാണ് അപേക്ഷ നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
പരാതി ഫയലില്‍ സ്വകരിച്ച ചെയ്ത 2016 ജൂലൈ മുതല്‍ ഭാര്യക്ക് പ്രതിമാസം 10000 രൂപയും മകള്‍ക്ക് 8000 രൂപയും മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം നല്‍കാനായിരുന്നു കുടുംബകോടതി ഉത്തരവ്.
ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവ് ശരിവെച്ച കോടതി, മകള്‍ക്ക് ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 (1) പ്രകാരം പ്രായപൂര്‍ത്തിയാകുന്നതുവരെ ജീവനാംശം നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കി.
2017ല്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്‌ട് അനുസരിച്ച് ഹിന്ദുവായ മകള്‍ക്ക് വിവാഹം കഴിക്കുന്നത് വരെ പിതാവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെങ്കിലും ജീവിതച്ചെലവിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലന്ന് തെളിയിക്കണം എന്ന് കോടതി വ്യക്തമാക്കി.