Friday, March 29, 2024

HomeNewsKeralaദുരിതാശ്വാസനിധി തട്ടിപ്പിന് കൂട്ടുനിന്നവർക്ക് എതിരെ മാപ്പ് അർഹിക്കാത്ത നടപടി എടുക്കുമെന്ന് പിണറായി വിജയൻ.

ദുരിതാശ്വാസനിധി തട്ടിപ്പിന് കൂട്ടുനിന്നവർക്ക് എതിരെ മാപ്പ് അർഹിക്കാത്ത നടപടി എടുക്കുമെന്ന് പിണറായി വിജയൻ.

spot_img
spot_img

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദേശം നൽകി. ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്.

തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്.

കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്തെ സമ്പന്നനായ വിദേശ മലയാളിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ചികിത്സാ സഹായമായി 3 ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായി വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കൊല്ലം ജില്ലയിൽ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം നൽകിയത് എല്ലുരോഗ വിദഗ്ധനായ ഡോക്ടർ. കരുനാഗപ്പള്ളിയിൽ 14 സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടറുടേത്. ഒരേ വീട്ടിലെ എല്ലാവർക്കും രണ്ടു ഘട്ടങ്ങളിലായി 4 സർട്ടിഫിക്കറ്റുകൾ ഈ ഡോക്ടർ 2 ദിവസങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് നൽകി. കരൾ രോഗത്തിനു ചികിത്സ നടത്തിയപ്പോൾ ഹൃദ്രോഗ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ചതായും കണ്ടെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments