Friday, May 16, 2025

HomeNewsKeralaഅരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റുന്നതിൽ എതിർപ്പ്

അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റുന്നതിൽ എതിർപ്പ്

spot_img
spot_img

പാലക്കാട്: അരിക്കൊമ്ബനെ മൂന്നാറില്‍ നിന്ന് പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതിയുടെ അനുമതി ഉത്തരവിനെതിരെ എതിര്‍പ്പുമായി പറമ്ബിക്കുളം വന്യജീവി സങ്കേതം അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ രംഗത്ത്.

പറമ്ബിക്കുളം മേഖലയിലെ മിക്ക പ്രദേശങ്ങളും തേക്കിന്‍തോട്ടം ആയതിനാല്‍ സ്വാഭാവിക തണുപ്പുള്ള മൂന്നാര്‍ വനമേഖലയില്‍ ജീവിച്ച അരിക്കൊമ്ബന്‍ തണുപ്പ് കുറഞ്ഞ പറമ്ബിക്കുളവുമായി ഇണങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും പ്രദേശത്തെ ആനകളുമായി സംഘര്‍ഷം ഉണ്ടാവാനും ഇത് അരിക്കൊമ്ബന്റെ ജീവന് ഭീഷണിയായി മാറാന്‍ സാധ്യതയുണ്ടെന്നും കോളനിവാസികള്‍ പറഞ്ഞു.

മൂന്നാറിനടുത്തുള്ള തേക്കടി കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്ബനെ മാറ്റുന്നതിനു പകരം പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധ സമിതി തീരുമാനം ദുരൂഹത ഉണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പറമ്ബിക്കുളം മേഖലയിലെ ആനകളുമായി അരിക്കൊമ്ബന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ജനവാസ മേഖലയില്‍ ആനശല്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് തേക്കടി കോളനിവാസികള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നെയ്യാര്‍ ഡാമില്‍ നിന്നും ചീങ്കണ്ണികളെ കൊണ്ടുവന്ന് പറമ്ബിക്കുളം ഡാമില്‍ വിട്ടത് പ്രദേശവാസികള്‍ക്ക് ഭീഷണിയായത് കോളനിവാസികള്‍ ചൂണ്ടിക്കാട്ടി.

പറമ്ബിക്കുളം വന്യജീവി സങ്കേതത്തിനകത്തുള്ള ശുങ്കം, പറമ്ബിക്കുളം, കാടര്‍ കോളനി, കടവ് കോളനി, എര്‍ത്ത് ഡാം കോളനി, മുതുവ കോളനി, കാരപ്പാറ കോളനി തുടങ്ങിയ ആദിവാസി കോളനി ഭാഗത്തുള്ളവര്‍ ആക്രമണകാരിയായ കാട്ടാനയുടെ വരവ് ഭീതിയോടെയാണ് കാണുന്നത്.

പറമ്ബിക്കുളം വന്യജീവി സങ്കേതം അതിരിടുന്ന തേക്കടി പ്രദേശത്തെ തേക്കടി കോളനി, അല്ലി മൂപ്പന്‍ കോളനി 30 ഏക്കര്‍ തുടങ്ങിയ കോളനിവാസികളും ആശങ്ക പങ്കുവെച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments