വയനാട്: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയപ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ വൈകാരിക പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
നാലു വര്‍ഷം മുമ്ബ് വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ കേരളീയനല്ലാതിരുന്നിട്ടും നിങ്ങള്‍ സഹോദരനെ പോലെ സ്‌നേഹിച്ചുവെന്നും തന്നെ വിജയിപ്പിച്ചുവെന്നും അദ്ദേഹം കല്‍പ്പറ്റയിലെ സ്വീകരണ വേദിയില്‍ പറഞ്ഞു.
ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹർഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങൾ സ്വീകരിച്ചത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ പങ്കെടുക്കുന്ന ആദ്യത്തെ പൊതുയോഗമാണ് വയനാട്ടിൽ നടന്നത്. തുറന്ന വാഹനത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്കൊപ്പമാണ് ഇരുവരും റോഡ് ഷോ ആരംഭിച്ചത്.
ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് ജനപ്രതിനിധി നിലകൊള്ളേണ്ടതെന്നും അതിനാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഭയക്കരുതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ബിജെപിയ്ക്ക് തന്റെ സ്ഥാനവും വീടും എടുത്തുമാറ്റാനും ജയിലലടയ്ക്കാനും കഴിഞ്ഞേക്കാമെന്നും എന്നാല്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍നിന്ന് തന്നെ തടയാന്‍ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് സാധ്യമാകുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിലൂടെയാണെന്നും രാത്രിപാത, ബഫര്‍സോണ്‍, മെഡിക്കല്‍ കോളേജ് എന്നിവയൊക്കെ ഈ തരത്തില്‍പ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനൊപ്പം നമുക്ക് ഇഷ്ടമുള്ള സംസ്ഥാനവും രാജ്യവും സൃഷ്ടിക്കുകയെന്നതും സുപ്രധാനമാണ്. രാജ്യത്ത് സ്വതന്ത്ര്മായി ജീവിക്കാനാണ് ഇന്ത്യയിലെ ജനങ്ങളും വയനാട്ടുകാരും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.