കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ വി.എസ് ശിവകുമാറിന് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നോട്ടീസ്.
തിങ്കളാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ഏപ്രില്‍ 20ന് ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്ബത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനും പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആള്‍ക്കും ഇ.ഡി നോട്ടീസ് നല്‍കിയത്. 2011 മുതല്‍ 2016 വരെയാണ് ശിവകുമാര്‍ ആരോഗ്യ മന്ത്രിയായത്.
2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്ബാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തി. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.