അബുജ: നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളി നാവികര്‍ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് മോചിതരായത്.
എണ്ണ മോഷണം ആരോപിച്ചാണ് ഇവരെ നൈജീരിയൻ സൈന്യം പിടികൂടിയത്. ഇവരുടെ മേല്‍ ചുമത്തിയ കുറ്റം കോടതി റദ്ദാക്കുകയായിരുന്നു.
ആഫ്രിക്കൻ രാജ്യമായ ഗിനിയിലാണ് നാവികര്‍ പിടിയിലായത്. പിന്നീട് നൈജീരിയക്ക് കൈമാറുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 16 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 26 പേരെയും മോചിപ്പിച്ചു. നാവികരുമായി എം.ടി ഹിറോയിക് കപ്പല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. ഒമ്ബത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മോചനം സാധ്യമായത്.
ഒമ്ബത് ദിവസത്തിനകം കപ്പല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തും. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിസ്മയയുടെ സഹോദരനാണ് വിജിത്ത്. 10 ദിവസത്തിനുള്ളില്‍ നാട്ടിലെത്താൻ കഴിയുമെന്ന് വിട്ടയക്കപ്പെട്ട മലയാളികള്‍ പറഞ്ഞു