നാക് റീ അക്രഡിറ്റേഷനിൽ കേരള സർവകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയാണ് കേരള സർവകലാശാല ഗുണമേന്മാ വർധനവിൽ അംഗീകാരം സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സർവകലാശാല ഈ നേട്ടം കൈവരിക്കുന്നത്. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്.
കേരള സർവകലാശാലയ്ക്ക് 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് ലഭിച്ചത്. ഇതിലൂടെ യുജിസിയിൽ നിന്ന് 100 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് ലഭിക്കുകയെന്നു സർവകലാശാല പ്രോ വൈസ് ചാൻസലർ പി.പി.അജയകുമാർ പറഞ്ഞു. നേട്ടം കരസ്ഥമാക്കിയ കേരള സർവകലാശാലയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിനന്ദിച്ചു.