Wednesday, May 14, 2025

HomeNewsKeralaഎഐ ക്യാമറ ; അപകട മരണങ്ങള്‍ കുറഞ്ഞതായി വിലയിരുത്തല്‍

എഐ ക്യാമറ ; അപകട മരണങ്ങള്‍ കുറഞ്ഞതായി വിലയിരുത്തല്‍

spot_img
spot_img

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം കണ്ടെത്തുന്നതിനായി എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയതിന് പിന്നാലെ അപകടമരണങ്ങള്‍ കുറഞ്ഞതായി ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍.

അപകടങ്ങളില്‍ പ്രതിദിനം 12 പേരാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എട്ടായി കുറഞ്ഞെന്നാണ് അധികൃതര്‍ പറയുന്നത്.

ജൂണ്‍ അഞ്ച് മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇന്നലെ വരെയുള്ള അപകടങ്ങളാണ് വിലയിരുത്തിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 4,317 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. 43,910 അപകടങ്ങളില്‍ 49,307പേര്‍ക്ക് പരിക്കുപറ്റി. നിലവിലെ വിലയിരുത്തല്‍ പ്രകാരം റോഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണവും കുറയുകയാണെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്.

അഞ്ചാം തീയതി രാവിലെ എട്ട് മണിക്കാണ് ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്ന് രാത്രി 12 മണിവരെയുള്ള കണക്കനുസരിച്ച്‌ 63,849 നിയമലംഘനങ്ങളാണ് പിടികൂടിയത്. ആറാം തീയതി 1,21,681 നിയമലംഘനങ്ങള്‍ പിടികൂടി, എഴാം തീയതി 87,675 നിയമലംഘനങ്ങള്‍ പിടികൂടി, എട്ടാം തീയതി 79,525 നിയമലംഘനങ്ങള്‍ പിടികൂടി. ട്രാഫിക് നിയമം ലംഘിച്ചവര്‍ക്ക് ചലാനുകള്‍ ലഭിച്ചുതുടങ്ങുന്നതോടെ ഒരു മാസം കൊണ്ട് നിയമലംഘനങ്ങള്‍ വലിയ രീതിയില്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹന ഉടമയ്ക്ക് പിഴത്തുക വ്യക്തമാക്കി രണ്ട് ചലാനുകള്‍ ആണ് ലഭിക്കുക. മോട്ടര്‍വാഹന നിയമം അനുസരിച്ച്‌ ഡ്രൈവറും മുന്നിലെ സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിക്കണം. ഹെല്‍മറ്റ് ധരിക്കാതെ രണ്ടു പേര്‍ യാത്ര ചെയ്താല്‍ 500 രൂപ വീതം ആണ് അടയ്ക്കേണ്ടത്. രണ്ട് ചലാനുകള്‍ ആണ് വാഹനത്തിന്റെ ഉടമയുടെ പേരില്‍ ലഭിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments