തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയിലും മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങളിലും സര്‍ക്കാർ ഭാഗത്തുനിന്നുണ്ടായ രാഷ്ട്രീയവും സംഘടനാപരവുമായ വീഴ്ചകള്‍ അക്കമിട്ട് പറഞ്ഞ് സി.പി.ഐ റിപ്പോർട്ട്.
സര്‍ക്കാരിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും സി.പി.എം പതിവുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്ക് മുതിരാത്തത് ശ്രദ്ധേയമാണ്.
എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പരാമര്‍ശിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ വിശ്വസത്തിലെടുത്ത് നടപ്പിലാക്കേണ്ട പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന് എതിരാകാതെ കരുതലോടെ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എ.പി.എ നിയമത്തെ ദേശീയ തലത്തില്‍ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അത് അപൂര്‍വമായെങ്കിലും പ്രയോഗിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്, റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു