കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പിതാവിന് പിന്നാലെ മകനും ദാരുണാന്ത്യം. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് കിണറ്റിലേയ്ക്ക് മറിയുകയായിരുന്നു.
താരാമംഗലത്ത് മാത്തുക്കുട്ടി (60) മകന്‍ ബിന്‍സ് (18) എന്നിവരാണ്
മരിച്ചത്. മാത്തുക്കുട്ടി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു ബിന്‍സിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്.
കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി. മാർ താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഇന്നലെ രാത്രിയാണ് കുടുംബം തിരിച്ച് വീട്ടിലെത്തിയത്.
വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാർ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.
കാറിന്റെ മുന്‍സീറ്റുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരേയും വാഹനവും പുറത്തെടുത്തത്