Tuesday, May 20, 2025

HomeSportsവിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി

വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി

spot_img
spot_img

പാരീസ്: ഒളിമ്പിക്‌സ് വനിതാ വിഭാഗം 50 കിലോഗ്രാം ഗുസ്തിയില്‍ 100 ഗ്രാം അധികഭാരത്തെ തുടര്‍ന്ന് അയോഗ്യ ആക്കിയതിനെതിരേ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ അന്താരാഷ്ട്ര് കായിക തര്‍ക്ക പരിഹാര കോടതി ഈ മാസം 16 ന് വിധി പറയും. നേരത്തെ 13 ന് വിധ പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഇത് മൂന്നാം തവണയാണ് വിധി പറയാന്‍ മാറ്റുന്നത്.

വെള്ളിമെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു വെള്ളി മെഡല്‍ പങ്കുവയ്ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്.

ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്‍ വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്.

മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്.
രണ്ട് ദിവസങ്ങളായി നടക്കുന്ന ഗുസ്തി മത്സരങ്ങളില്‍ രണ്ട് തവണയാണ് ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന് വീതം. ഇതില്‍ സെമി, ക്വാര്‍ട്ടര്‍, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് മുന്‍പു നടന്ന ആദ്യ പരിശോധനയില്‍ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments