Tuesday, January 21, 2025

HomeUS Malayaleeകോശി തോമസിന് പരോക്ഷ പിന്തുണയുമായി എതിര്‍ സ്ഥാനാര്‍ത്ഥി സ്റ്റീവ് ബഹാര്‍

കോശി തോമസിന് പരോക്ഷ പിന്തുണയുമായി എതിര്‍ സ്ഥാനാര്‍ത്ഥി സ്റ്റീവ് ബഹാര്‍

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക് : ജൂണ്‍ 12 മുതല്‍ 22 വരെ നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി കൗണ്‌സിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഡമോക്രറ്റിക് സ്ഥാനാര്‍ത്ഥി കോശി തോമസിന് ആശംസകളും പരോക്ഷ പിന്തുണയും അറിയിച്ചുകൊണ്ട് എതിര്‍ സ്ഥാര്‍ത്ഥികളില്‍ ഒരാളായ സ്റ്റീവ് ബഹാര്‍, കോശി തോമസിന്റെ ഇലക്ഷന്‍ ക്യാമ്പയ്ന്‍ ഓഫീസ് സന്ദര്‍ശിച്ചു. കോശി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നതിനാല്‍ കോശിക്ക് വിജയാശംസകള്‍ നേരുന്നതിനായാണ് സ്റ്റീവ് തന്റെ ഫിയാന്‍സിയും മറ്റു ടീമംഗങ്ങളുമായി സന്ദര്‍ശനം നടത്തിയത്.

അമേരിക്കയില്‍ തെരെഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം വിജയാസംസകള്‍ നേരുന്നത് ചിലയിടങ്ങളില്‍ പതിവാണ്. രണ്ടു സ്ഥാനാര്‍ത്ഥികളും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്ട് 23 ലെ ഡെമോക്രാറ്റിക് െ്രെപമറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരാണ്.

കോശി തോമസ് ഈ തെരഞ്ഞെടുപ്പില്‍ മുന്‍പോട്ടു വച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സമാനമായ വാഗ്ദാനങ്ങളും നിര്‍ദേശങ്ങളുമാണ് സ്റ്റീവും പ്രസ്താവിച്ചിരിക്കുന്നത്. അതിനാല്‍ സമാന ചിന്താഗതിക്കാരുടെ സംഗമമാണിത് എന്ന് കോശി പ്രസ്താവിച്ചു. കോശിയുടെ പ്രധാന മൂന്നു നിര്‍ദേശങ്ങളാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ വില്പന നികുതിയിലുള്ള ഇളവ്, പ്രോപ്പര്‍ട്ടി ടാക്‌സിലുള്ള ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കുള്ള റ്റാക്‌സ് ക്രെഡിറ്റ് എന്നിവ. അതോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയിലെ അവശ്യസേവനങ്ങളുടെ വര്‍ധനവും കോശിയുടെ പ്രകടന പത്രികയിലെ മുഖ്യ ആവശ്യമാണ്. തന്റെ തെരഞ്ഞെടുപ്പില്‍ എല്ലാവിധ പിന്തുണയും നല്‍കണമെന്ന് കോശി സ്റ്റീവിനോട് അഭ്യര്‍ത്ഥിച്ചു.

കോശി തോമസിനു വിജയാശംസകള്‍ നേര്‍ന്നതോടൊപ്പം ഈ െ്രെപമറി തെരഞ്ഞെടുപ്പില്‍ കോശി വിജയിച്ചാല്‍ നവംബറില്‍ നടക്കുന്ന ഫൈനല്‍ തെരഞ്ഞെടുപ്പില്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്ന് സ്റ്റീവ് പ്രസ്താവിച്ചു. അതുപോലെ താനാണ് െ്രെപമറിയില്‍ വിജയിക്കുന്നതെങ്കില്‍ ഫൈനല്‍ തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണ കോശി തനിക്കു നല്‍കണമെന്നും സ്റ്റീവ് അഭ്യര്‍ഥിച്ചു. ഈ വര്ഷം റാങ്ക്ഡ് ചോയ്‌സ് സംവിധാനത്തില്‍ വോട്ടിംഗ് നടക്കുന്നതിനാല്‍ തന്നെ പിന്തുണക്കുന്ന വോട്ടര്‍മാരോട് കോശിക്കും പിന്തുണ നല്‍കണമെന്ന് സോഷ്യല്‍ മീഡിയാ വഴി അഭ്യര്‍ത്ഥിക്കാമെന്നു സ്റ്റീവ് കോശിക്ക് ഉറപ്പു നല്‍കി.

അതുപോലെ കോശിയെ പിന്തുണക്കുന്ന വോട്ടര്‍മാരോട് റാങ്ക്ഡ് ചോയ്‌സ് വോട്ടിങ്ങില്‍ സ്റ്റീവിനെയും പിന്തുണക്കണമെന്ന് അഭ്യര്‍ത്ഥിക്കാമെന്നു കോശിയും ഉറപ്പു നല്‍കി. ഈ വര്‍ഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സംവിധാനമാണ് റാങ്ക്ഡ് ചോയ്‌സ് വോട്ടിംഗ്. ഇത് മൂലം െ്രെപമറി ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്തുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ താല്പര്യമനുസരിച്ചു അഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്കു ഒന്ന് മുതല്‍ അഞ്ചു വരെ റാങ്ക് നല്‍കി വോട്ട് രേഖപ്പെടുത്താവുന്നതാണ്.

അതിനാല്‍ ഒരു സ്ഥാനത്തേക്ക് ഒന്നിലധികം പേര്‍ക്ക് റാങ്ക് അനുസരിച്ചു വോട്ട് രേഖപ്പെടുത്തിയാലും അസാധു ആവുകയില്ല. അഞ്ചു റാങ്കില്‍ കൂടുതല്‍ വോട്ട് നല്‍കിയാല്‍ അത് അസാധുവാകും. രണ്ടു പേരും പരസ്പരം വാഗ്ദാനങ്ങള്‍ കൈമാറി ഹസ്തദാനം നല്‍കുകയും ചെയ്തു.

നല്ലവരായ കുറെ ഇന്ത്യന്‍ സുഹൃത്തുക്കളുടെയും മറ്റു രാജ്യക്കാരായ സുഹൃത്തുക്കളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ സ്ഥാനാര്ഥിത്വത്തിന്റെ പിന്‍ബലം എന്ന് കോശി പറഞ്ഞു. തന്നെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളോടും കോശി നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ മറ്റു സ്ഥാനാര്ഥികളുമായി അനുരഞ്ജനത്തിനും സമവായത്തിനും കോശി പല തവണ ശ്രമിച്ചെങ്കിലും മറ്റ് സ്ഥാനാര്ഥികളാരും അതിന് സഹകരിച്ചില്ല എന്ന് കോശി പറഞ്ഞു. ഒരു മത്സരം ഒഴിവാക്കുന്നതിനായി നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്താമെന്ന നിര്‍ദേശവും കോശി ഒരിക്കല്‍ മുന്‍പോട്ട് വച്ചിരുന്നു. എന്നാല്‍ ആരും അതിനു സമ്മതം ആയിരുന്നില്ല. നിലവില്‍ നാല് ഇന്ത്യന്‍ വംശജരും രണ്ടു അമേരിക്കന്‍ വംശജരും ഒരു കൊറിയന്‍ വംശജയുമുള്‍പ്പടെ ആകെ ഏഴു സ്ഥാനാര്‍ഥികളാണ് ഡെമോക്രാറ്റിക് െ്രെപമറി തെരഞ്ഞെടുപ്പില്‍ ഡിസ്ട്രിക്ട് 23ല്‍ മത്സര രംഗത്തുള്ളത്.

നാല് ഇന്ത്യന്‍ സ്ഥാനാര്‍ഥികളില്‍ മൂന്ന് പേര്‍ പഞ്ചാബികളാണ്. മലയാളി വോട്ടര്‍മാരുടെ സാന്നിധ്യം കൂടുതലായുള്ള ന്യൂയോര്‍ക്കിലെ ക്യൂന്‍സ് വില്ലേജ്, ബേസൈഡ് ഹില്‍സ്, ബെല്ലറോസ്, ഡഗ്ലസ്റ്റണ്‍, ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂ ഹൈഡ് പാര്‍ക്ക് (ചില ഭാഗങ്ങള്‍), ഫ്രഷ് മെഡോസ്, ഗ്ലെന്‍ ഓക്‌സ്, ഹോളിസ്, ഹോളിസ് ഹില്‍സ്, ഹോളിസ്‌വുഡ്, ലിറ്റില്‍ നെക്ക്, ഓക്‌ലാന്‍ഡ് ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രെജിസ്റ്റര്‍ ചെയ്തു അംഗത്വമുള്ള എല്ലാ ഇന്ത്യാക്കാരും പ്രത്യേകിച്ച് മലയാളികളും ജൂണ്‍ 12 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ കോശിക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തിയാല്‍ കോശിക്ക് നിഷ്പ്രയാസം വിജയിക്കുവാന്‍ സാധിക്കുന്നതാണ്.

മലയാളം, തമിഴ്, കന്നഡ, ആന്ധ്രാ, ഗുജറാത്തി തുടങ്ങി എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ കമ്മ്യൂണിറ്റികളും, പഞ്ചാബി കമ്മ്യൂണിറ്റിയിലെ ചില വിഭാഗങ്ങളും ഇതിനോടകം കോശിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. കൂടാതെ, ബംഗ്‌ളാദേശി, ആഫ്രിക്കന്‍, സ്പാനിഷ് രാജ്യങ്ങളിലെ ധാരാളം പേരും കോശിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അതിനാല്‍ കോശി വിജയിക്കും എന്ന നല്ല ശുഭാബ്ധി വിശ്വാസം ഉണ്ടെന്നു യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. വോട്ട് ചെയ്യാന്‍ പൊതുവെ മടി കാണിക്കുന്ന മലയാളി സമൂഹം ഉത്സാഹപൂര്‍വ്വം വോട്ട് രേഖപ്പെടുത്തിയാല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുവാന്‍ സാധിക്കും എന്ന് കോശിയും അഭിപ്രായപ്പെട്ടു.

നാസ്സോ കൗണ്ടി ഹെല്‍ത് കെയര്‍ കോര്‍പ്പറേഷന്റെ ഭാഗമായ നാസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിന്റെ (എന്‍. യു. എം. സി.) ഡയക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി അജിത് കൊച്ചുകുടിയില്‍ എബ്രഹാമിനെയും, ന്യൂയോര്‍ക്ക് മെട്രോ റെയില്‍ ട്രാക്കില്‍ അകപ്പെട്ട വ്യക്തിയുടെ ജീവന്‍ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ മലയാളി ആയ ലോക്കോ ഓപ്പറേറ്റര്‍ ടോബിന്‍ മഠത്തിലിനെയും യോഗത്തില്‍ കോശിയും സ്റ്റീവും അഭിനന്ദിച്ചു.

കോശിയുടെ ഇലക്ഷന്‍ ക്യാമ്പയിന്‍ മുന്‍ നിര പ്രവര്‍ത്തകരായ വി.എം. ചാക്കോ, രാജു എബ്രഹാം, ജോര്‍ജ് പറമ്പില്‍, പാറ്റ് മാത്യു, അജിത് കൊച്ചുകുടിയില്‍, മാത്യുക്കുട്ടി ഈശോ, മാത്യു തോമസ്, ഫിലിപ്പ് മഠത്തില്‍, ജെയ്‌സണ്‍ ജോസഫ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജൂണ്‍ 12 ശനിയാഴ്ച ആരംഭിച്ച ഏര്‍ളി വോട്ടിങ്ങില്‍ ഡിസിട്രിക്ടിലുള്ള എല്ലാ രേജിസ്‌റ്റേര്‍ഡ് ഡെമോക്രാറ്റിക് മലയാളി വോട്ടര്‍മാരും തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കോശി തോമസിനെ വിജയിപ്പിക്കണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു.

22 വരെ ഏര്‍ളി വോട്ടിംഗ് എല്ലാ ദിവസവും രാവിലെ 6 മുതല്‍ 5 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്യൂന്‍സ് വില്ലേജിലെ വിന്‍ചെസ്റ്റര്‍ ബോലേവാദിലുള്ള ക്രീഡ് മൂര്‍ സൈക്കിയാട്രിക് സെന്റര്‍ ഏര്‍ളി വോട്ടിങ്ങിനുള്ള ഒരു കേന്ദ്രമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments