വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ. പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാന്‍കെയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്‌വെ ഒന്നാം സ്ഥാനത്തെത്തി.
യുദ്ധം കൊണ്ട് ദുരിതം അനുഭവിക്കുന്ന യുക്രൈന്‍, സിറിയ, സുഡാന്‍, എന്നീ രാജ്യങ്ങളെ മറികടക്കാനും സിംബാബ്‌വെയ്ക്ക് സാധിച്ചു.
നാണക്കേടിന്റെ നേട്ടം കൂടിയാണിത്. രാജ്യത്ത് അതിതീവ്രമായി നില്‍ക്കുന്ന വിലക്കയറ്റവും, പണപ്പെരുപ്പവുമെല്ലാം ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 243.8 ശതമാനമായി രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. അതേസമയം ഈ റിപ്പോര്‍ട്ടിനായി 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് പരിഗണിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംബാബ്‌വെയില്‍ ഉയര്‍ന്ന വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്ക്, ജിഡിപി വളര്‍ച്ച പിന്നോട്ട്, എന്നിവയാണ് പ്രധാന വിഷയമായി സ്റ്റീവ് ഹാന്‍കെ ഉയര്‍ത്തി കാണിക്കുന്നത്. ലോകത്തെ ഏറ്റവും ദുരിതം ഇവിടെയാണ്. ഇതില്‍ കൂടുതല്‍ ഞാനെന്ത് പറയേണ്ട കാര്യമില്ലെന്നും ഹാന്‍കെ പറയുന്നു.
സിംബാബ്‌വെ ഭരിക്കുന്ന സാനു പിഎഫിനെ ഹാന്‍കെ കുറ്റപ്പെടുത്തുന്നു. സാനു പിഎഫിന്റെ രാഷ്ട്രീയ നയങ്ങള്‍ രാജ്യത്തെ വലിയ ദുരിതത്തിലേക്കാണ് നയിച്ചിരിക്കുന്നതെന്നും ഹാന്‍കെ കുറ്റപ്പെടുത്തി. വെനസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, യുക്രൈന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, ടോംഗ, ഘാന, എന്നിവയാണ് ആദ്യ പതിനഞ്ചിലുള്ള ദുരിതമേറിയ രാജ്യങ്ങള്‍