കാബൂള്‍: ശരീരം പൂര്‍ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന് താലിബാന്.
ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെക്കന്‍ അഫ്ഗാന് നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്.
ഐസിസുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഇത്തര്ക്കാര്ക്കെതിരെ ഉണ്ടാവുക.
ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര് സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും.
അധികാരം പിടിച്ചതോടെ സ്ത്രീകള്‍ക്കെതിരെ താലിബാന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. അതാണ് ഇപ്പോള്‍ ഒന്നുകൂടെ കടുപ്പിച്ചിരിക്കുന്നത്. ശബ്ദംപോലും പുറത്തുകേള്‍പ്പിക്കാതെ വീട്ടിനുള്ളില്‍ തന്നെ സ്ത്രീകള്‍ കഴിയണമെന്നാണ് താലിബാന് ഉന്നതരുടെ നിര്‍ദ്ദേശം. എന്തെങ്കിലും ആവശ്യത്തിന് പാെതുസ്ഥലത്ത് ഇറങ്ങേണ്ടി വന്നതാല്‍ ബന്ധുവായ പുരുഷന് ഒപ്പമുണ്ടാവണം എന്നും നിര്‍ബന്ധമുണ്ട്. സ്കൂളുകള്‍ അടച്ചുപൂട്ടിയതോടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടു.
താലിബാന് നിയന്ത്രങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ സ്ത്രീകളെ അതിക്രൂരമായാണ് താലിബാന് നേരിട്ടത്. ഇതേത്തുടര്‍ന്ന് പ്രതിഷേധിക്കാന്‍ ആരും ധൈര്യപ്പെടാതായി.