മാനന്തവാടി:വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിനു സമീപം ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എൻആർ ഹോട്ടൽ നടത്തിയിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.
കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നതോടെ കുറച്ചു നാളായി കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയാണ്. കൃഷിയും തകർന്നതോടെയാണ് സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു.