Saturday, October 19, 2024

HomeAmericaട്രംപിനേയും കമലാ ഹാരിസിനേയും പിന്തുണയ്ക്കുന്ന ശതകോടീശ്വരന്‍മാര്‍ ആരെല്ലാം?

ട്രംപിനേയും കമലാ ഹാരിസിനേയും പിന്തുണയ്ക്കുന്ന ശതകോടീശ്വരന്‍മാര്‍ ആരെല്ലാം?

spot_img
spot_img

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ കമലാ ഹാരിസിന്റെയും ഡോണാള്‍ഡ് ട്രംപിന്റെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെടുന്നത്. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വലിയ തുകകളാണ് ചില ശതകോടീശ്വരന്‍മാര്‍ നല്‍കിയത്.

ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ പിന്തുണയ്ക്കുന്ന സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലേക്ക് (പിഎസി) ചില ശതകോടീശ്വരന്‍മാര്‍ കോടിക്കണക്കിന് ഡോളറാണ് സംഭാവന നല്‍കിയത്.

ട്രംപിനെ സാമ്പത്തികമായി സഹായിക്കുന്നവര്‍ ആരെല്ലാം?

മിറിയം അഡല്‍സണ്‍, ഇലോണ്‍ മസ്‌ക്, റിച്ചാര്‍ഡ് ഉയ്‌ലിന്‍, തിമോത്തി മെലോണ്‍ തുടങ്ങിയവരാണ് ട്രംപിന്റെ പ്രചരണത്തിനായി സാമ്പത്തിക സഹായമെത്തിക്കുന്നവരില്‍ പ്രമുഖര്‍. ആകെ 350 മില്യണ്‍ ഡോളര്‍ (2900 കോടിരൂപ) ആണ് ഇവര്‍ പിഎസിയിലേക്ക് നല്‍കിയത്.

ഇലോണ്‍ മസ്‌ക്; ടെസ്‌ല സിഇഒ ആയ ഇലോണ്‍ മസ്‌ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 75 മില്യണ്‍ ഡോളര്‍ (ഏകദേശം 600 കോടി രൂപ) ആണ് ട്രംപിനെ പിന്തുണയ്ക്കുന്ന പിഎസിയിലേക്ക് സംഭാവനയായി നല്‍കിയത്. പൊതുവെ രാഷ്ട്രീയത്തില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത മസ്‌ക് യുഎസ് തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പക്ഷത്തിനായി രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റം, ട്രാന്‍സ്‌ജെന്‍ഡര്‍ നയം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും മസ്‌ക് എക്‌സിലൂടെ പങ്കുവെച്ചിരുന്നു.

മിറിയം അഡല്‍സണ്‍: കാസിനോ മാഗ്നറ്റായ ഷെല്‍ഡണ്‍ അഡല്‍സണിന്റെ വിധവയും ഇസ്രായേല്‍ അനുഭാവിയുമായ മിറിയം അഡല്‍സണ്‍ ഇതിനോടകം 95 മില്യണ്‍ ഡോളറാണ്(700 കോടി രൂപ) ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഭാവന നല്‍കിയത്. പ്രധാന സംസ്ഥാനങ്ങളില്‍ പ്രചരണം കൊഴുപ്പിക്കാനും പരസ്യങ്ങള്‍ നല്‍കാനുമായി ട്രംപിന്റെ പിഎസി സംഘം ഈ തുക ഉപയോഗിച്ചു. 2020ലും മിറിയം അഡല്‍സണ്‍ ട്രംപിനെ പിന്തുണച്ചിരുന്നു.

റിച്ചാര്‍ഡ് ഉയ്‌ലിന്‍; ഷിപ്പിംഗ് കമ്പനിയായ ULine-ന്റെ സ്ഥാപകരിലൊരാളാ ഇദ്ദേഹം 49 മില്യണ്‍ ഡോളറാണ് (ഏകദേശം 400 കോടി) ട്രംപിന്റെ പ്രചരണത്തിനായി നല്‍കിയത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ കമലാ ഹാരിസിന്റെയും ഡോണാള്‍ഡ് ട്രംപിന്റെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെടുന്നത്. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വലിയ തുകകളാണ് ചില ശതകോടീശ്വരന്‍മാര്‍ നല്‍കിയത്.

ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ പിന്തുണയ്ക്കുന്ന സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലേക്ക് (പിഎസി) ചില ശതകോടീശ്വരന്‍മാര്‍ കോടിക്കണക്കിന് ഡോളറാണ് സംഭാവന നല്‍കിയത്.

ട്രംപിനെ സാമ്പത്തികമായി സഹായിക്കുന്നവര്‍ ആരെല്ലാം?

പരസ്യം ചെയ്യൽ

മിറിയം അഡല്‍സണ്‍, ഇലോണ്‍ മസ്‌ക്, റിച്ചാര്‍ഡ് ഉയ്‌ലിന്‍, തിമോത്തി മെലോണ്‍ തുടങ്ങിയവരാണ് ട്രംപിന്റെ പ്രചരണത്തിനായി സാമ്പത്തിക സഹായമെത്തിക്കുന്നവരില്‍ പ്രമുഖര്‍. ആകെ 350 മില്യണ്‍ ഡോളര്‍ (2900 കോടിരൂപ) ആണ് ഇവര്‍ പിഎസിയിലേക്ക് നല്‍കിയത്.

ഇലോണ്‍ മസ്‌ക്; ടെസ്‌ല സിഇഒ ആയ ഇലോണ്‍ മസ്‌ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 75 മില്യണ്‍ ഡോളര്‍ (ഏകദേശം 600 കോടി രൂപ) ആണ് ട്രംപിനെ പിന്തുണയ്ക്കുന്ന പിഎസിയിലേക്ക് സംഭാവനയായി നല്‍കിയത്. പൊതുവെ രാഷ്ട്രീയത്തില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത മസ്‌ക് യുഎസ് തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പക്ഷത്തിനായി രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റം, ട്രാന്‍സ്‌ജെന്‍ഡര്‍ നയം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും മസ്‌ക് എക്‌സിലൂടെ പങ്കുവെച്ചിരുന്നു.

പരസ്യം ചെയ്യൽ

മിറിയം അഡല്‍സണ്‍: കാസിനോ മാഗ്നറ്റായ ഷെല്‍ഡണ്‍ അഡല്‍സണിന്റെ വിധവയും ഇസ്രായേല്‍ അനുഭാവിയുമായ മിറിയം അഡല്‍സണ്‍ ഇതിനോടകം 95 മില്യണ്‍ ഡോളറാണ്(700 കോടി രൂപ) ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഭാവന നല്‍കിയത്. പ്രധാന സംസ്ഥാനങ്ങളില്‍ പ്രചരണം കൊഴുപ്പിക്കാനും പരസ്യങ്ങള്‍ നല്‍കാനുമായി ട്രംപിന്റെ പിഎസി സംഘം ഈ തുക ഉപയോഗിച്ചു. 2020ലും മിറിയം അഡല്‍സണ്‍ ട്രംപിനെ പിന്തുണച്ചിരുന്നു.

റിച്ചാര്‍ഡ് ഉയ്‌ലിന്‍; ഷിപ്പിംഗ് കമ്പനിയായ ULine-ന്റെ സ്ഥാപകരിലൊരാളാ ഇദ്ദേഹം 49 മില്യണ്‍ ഡോളറാണ് (ഏകദേശം 400 കോടി) ട്രംപിന്റെ പ്രചരണത്തിനായി നല്‍കിയത്.

പരസ്യം ചെയ്യൽ

തിമോത്തി മെലോണ്‍: ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖനാണ് ശതകോടീശ്വരനും ബിസിനസുകാരനായ തിമോത്തി മെലോണ്‍. 125 മില്യണ്‍ ഡോളറാണ് (1000 കോടി) ഇദ്ദേഹം സംഭാവനയായി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതും ഇദ്ദേഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നവര്‍

ശതകോടീശ്വരനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ജോര്‍ജ് സോറോസ്, നിക്ഷേപകനും ടെലിവിഷന്‍ താരവുമായ മാര്‍ക് കൂബന്‍ എന്നിവരാണ് കമലയെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖര്‍.

സോറോസ് മാനേജ്‌മെന്റ് ഫണ്ടിന്റെ സ്ഥാപകന്‍ കൂടിയായ ജോര്‍ജ് സോറോസ് കമല ഹാരിസിനെയാണ് ഈ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകനായ അലക്‌സ് സോറോസ് ഇക്കാര്യം ജൂലൈയില്‍ സ്ഥിരീകരിക്കുകയും ചെയ്തു. കമലയെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖനാണ് ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയര്‍ കൂടിയായ മൈക്ക് ബ്ലൂംബെര്‍ഗ്.

ടെക് മേഖലയിലെ ശതകോടീശ്വരനും ലിങ്ക്ഡ് ഇന്നിന്റെ സ്ഥാപകനുമായ റെയ്ഡ് ഹോഫ്മാന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിനെയാണ് ഇത്തവണ പിന്തുണയ്ക്കുന്നത്. കമലയെ പിന്തുണയ്ക്കുന്ന ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് പിഎസിയ്ക്ക് 800 കോടിയോളം രൂപയാണ് ഇദ്ദേഹം നല്‍കിയത്.

79ലധികം ശതകോടീശ്വരന്‍മാരാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിനെ നിലവില്‍ പിന്തുണയ്ക്കുന്നത്. നിലവിലെ ധനസമാഹാരണ യജ്ഞത്തില്‍ കമലയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമലാ ഹാരിസിന്റെ പ്രചരണത്തിനും മറ്റുമായി ഏകദേശം 633.2 മില്യണ്‍ ഡോളര്‍ (5300 കോടി) ആണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് ഇത്രയധികം തുക സമാഹരിക്കാന്‍ ഇവര്‍ക്കായത്.

എന്നാല്‍ ഇക്കാലയളവില്‍ ട്രംപിന്റെ പ്രചരണത്തിനായി ധനസമാഹരണം നടത്തുന്ന ട്രംപ്‌സ് നാഷണല്‍ കമ്മിറ്റി ജെഎഫ്‌സിയ്കക് 194.5 മില്യണ്‍ ഡോളര്‍ (ഏകദേശം 1600 കോടിരൂപ) മാത്രമാണ് സ്വരൂപിക്കാനായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments