Sunday, February 23, 2025

HomeMain Storyധാക്കയിൽ എട്ട് രഹസ്യ തടവറകൾ,  3500 ലേറെ നിർബന്ധിത തിരോധാനങ്ങൾ ബംഗ്ലാദേശിലുണ്ടായതായി റിപ്പോർട്ട്

ധാക്കയിൽ എട്ട് രഹസ്യ തടവറകൾ,  3500 ലേറെ നിർബന്ധിത തിരോധാനങ്ങൾ ബംഗ്ലാദേശിലുണ്ടായതായി റിപ്പോർട്ട്

spot_img
spot_img

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ എട്ട് രഹസ്യ തടവറകൾപ്രവർത്തിച്ചിരുന്നതായും 3500ലേറെ നിർബന്ധിത തിരോധാനങ്ങൾ ഉണ്ടായതായും റിപ്പോർട്ട് .നൂറുകണക്കിന് നിർബന്ധിത തിരോധാന കേസുകളിൽ മുൻ പ്രധാനമ ന്ത്രി ഷേക്ക് ഹസീനക്കും മുതിർന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അ ന്വേഷണ കമീഷൻ.തിരോധാനങ്ങളെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ കമീഷനാണ് താൽക്കാലിക ഭരണകൂടത്തിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസിന് റിപ്പോർട്ട് സമർപ്പിച്ചത്. 3500ലേറെ നിർബന്ധിത തിരോധാനങ്ങൾ രാജ്യത്തുണ്ടായെന്നാണ് കമീ ഷന്റെ കണ്ടെത്തൽ. തലസ്ഥാനമായ ധാക്കയി ലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി എട്ട് രഹ സ്യ തടവു കേന്ദ്രങ്ങളാണ് ഹസീന സർക്കാർ പ്ര വർത്തിപ്പിച്ചിരുന്നത്.

നിർബന്ധിത തിരോധാന ങ്ങൾക്ക് നിർദേശം നൽകിയതിന് ഹസീനക്കെ തിരെ കമീഷൻ തെളിവ് കണ്ടെത്തിയതായും മു ഖ്യ ഉപദേശകൻ്റെ മാധ്യമ വിഭാഗം പ്രസ്താവന യിൽ അറിയിച്ചുഹസീനയുടെ പ്രതിരോധ ഉപദേശകനായിരുന്ന മുൻ ജനറൽ താരീഖ് അഹ്മദ് സിദ്ദീഖ്, നാഷനൽ ടെലി കമ്യൂണിക്കേഷൻ മോണിറ്ററിങ് സെന്ററി ന്റെ മുൻ ഡയറക്ട‌ർ ജനറലും പുറത്താക്കപ്പെട്ട മേജർ ജനറലുമായ സിയാഉൽ അഹ്സനന്ദ്, മു തിർന്ന പൊലീസ് ഉദ്യോഗസ്ഥരായ മുനീറുൽ ഇ സ്ല‌ാം, മുഹമ്മദ് ഹാറൂനുർറശീദ് എന്നിവരട ക്കം നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കും ഈ നിയമവിരുദ്ധ കൊലപാതകങ്ങളിൽ പങ്കുണ്ട്..കേസുകളിൽ ഉൾപ്പെട്ട പല മുതിർന്ന ഉദ്യോഗ സ്ഥരും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാ ജ്യംവിട്ടിരുന്നു. പുറത്തുവരാതിരിക്കാൻ വളരെ ആസൂത്രിതമായാണ് തിരോധാനങ്ങളും കൊല പാതകങ്ങളും നടത്തിയിരുന്നതെന്ന് കമീഷൻ ചെയർമാൻ സുപ്രീംകോടതി മുൻ ജഡ്‌ജി മുഈ നുൽ ഇസ്ലാം ചൗധരി പറഞ്ഞു.

നിർബന്ധിത തിരോധാനങ്ങളോ കൊലപാതകമോ നടത്താൻ ചുമതലപ്പെടുത്തിയവർക്ക് ഇരകളെക്കുറിച്ച് വ്യ ക്തമായ ധാരണയില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആർമി, നേവി, എയർഫോഴ്‌സ്, പൊലീസ് എന്നി വയിൽനിന്നുള്ളവരെ ഉൾപ്പെടുത്തി കസ്റ്റഡി പീ ഡനത്തിനും തിരോധാനങ്ങൾക്കും നേതൃത്വം നൽകിയ റാപിഡ് ആക്ഷൻ ബറ്റാലിയൻ നിരോ ധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.1676 നിർബന്ധിത തിരോധാന പരാതികൾ ലഭി ച്ചതിൽ 758 പരാതികളിൽ പരിശോധന നടത്തി യതായും ഇവരിൽ 200 പേർ മാത്രമാണ് തിരി ച്ചെത്തിയതെന്നും മനുഷ്യാവകാശ പ്രവർത്തക നും കമീഷൻ അംഗവുമായ സജ്ജാദ് ഹുസൈ ൻ പറഞ്ഞു. ജസ്റ്റിസ് ഫരീദ് അഹ്മദ് ശിബ്ലി, മനു ഷ്യാവകാശ പ്രവർത്തക നൂർ ഖാൻ, ബി.ആർ. എ.സി സർവകലാശാലയിലെ അധ്യാപിക നബീ ല ഇദ്‌രീസ് എന്നിവരും കമീഷൻ അംഗങ്ങളാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments