പി.പി ചെറിയാൻ
വാഷിങ്ടൻ :മൂന്ന് വർഷമായി തുടരുന്ന റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന്റെ ഉത്തരവാദിത്വം പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിക്കാണെന്നു ചൂണ്ടിക്കാട്ടി സെലെൻസ്‌കിയെ പരസ്യമായി ശകാരിച്ചു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കിടയിലാണ് ട്രംപും സെലെൻസ്കിയും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും നടത്തിയത് ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ വൊളോഡിമർ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താ സമ്മേളനം ഡോണൾഡ് ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടിൽ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചു,
യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി പറഞ്ഞു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതകർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്.
ട്രംപ് ഉക്രെയ്‌നിന് “ശക്തമായ അടി” നൽകിയെന്ന് റഷ്യൻ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്‌വദേവ് ടെലിഗ്രാമിൽ എഴുതി.നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിൽ കാനഡ ഉക്രേനിയക്കാർക്കൊപ്പം തുടർന്നും നിലകൊള്ളുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
“റഷ്യ നിയമവിരുദ്ധമായും അന്യായമായും ഉക്രെയ്‌നെ ആക്രമിച്ചു. മൂന്ന് വർഷമായി, ഉക്രേനിയക്കാർ ധൈര്യത്തോടെയും സഹിഷ്ണുതയോടെയും പോരാടി. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം