ഹ്യൂസ്റ്റൺ: ലൈസൻസില്ലാതെ പ്രവർത്തിച്ച ക്ലിനിക്കിൽ അനധികൃത ഗർഭച്ഛിദ്രം നടത്തിയ സംഭവത്തിൽ ക്ലിനിക്ക് ഉടമ അറസ്റ്റിൽ ടെക്സാസിലെ ക്ലിനിക്കിലാണ് സംഭവം
സംസ്ഥാന അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.. ഈ മാസം ആദ്യമാണ് അറസ്റ്റ് നടന്നത്. ഹൂസ്റ്റൺ നഗരത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് മൂന്ന് ആരോഗ്യ ക്ലിനിക്കുകൾ നടത്തുന്ന 49 കാരിയായ മരിയ മാർഗരിറ്റ റോജാസാണ് അറസ്റ്റിലായത് .
ടെക്സാസ് നിയമപ്രകാരം നിരോധിച്ചിട്ടുള്ള ഗർഭച്ഛിദ്രം റോജാസ് അവിടെ നടത്തി എന്നതോടൊപ്പം, അവിടെ ജോലി ചെയ്ത ചിലർ ലൈസൻസ് വ്യാജമായി കാണിച്ചതായും ആരോപിക്കുന്നു.2022-ൽ ടെക്സാസ് ഗർഭച്ഛിദ്രം നിരോധിച്ച ശേഷം, ഈ കുറ്റത്തിന് ആദ്യത്തെ അറസ്റ്റാണ്
ഗർഭച്ഛിദ്രം നടത്തിയ കുറ്റത്തിന്20 വർഷം വരെ ജയിൽശിക്ഷയും 10,000 ഡോളർ വരെ പിഴയും ലഭിക്കാം. മെഡിക്കൽ ലൈസൻസുമായി ബന്ധപ്പെട്ട കുറ്റം മൂന്നാം ഡിഗ്രി ഫലനിയായ കുറ്റകൃത്യമാണ്.
വാളർ കൗണ്ടിയിലെ ജില്ലാ ജഡ്ജി മാർച്ച് 5-ന് റോജാസിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.. അസറ്റ്ചെയ്ത് വാളർകൗണ്ടി ജയിലിൽ തടവിലാക്കി, മാർച്ച് 7-ന് ടെക്സാസ് ഓക്ക്യുപേഷൻസ് കോഡ് ലംഘിച്ചതിന് കേസ്സെതും. പിന്നീട് അവൾ 10,000 ഡോളർ ജാമ്യത്തിൽ പുറത്തിറങ്ങി.
തിങ്കളാഴ്ച, റോജാസിനെ വീണ്ടും അറസ്റ്റു ചെയ്തു. ഗർഭച്ഛിദ്രം നടത്തിയതിനും തെറ്റായ രീതിയിൽ മെഡിക്കൽ പ്രാക്ടീസ് നടത്തിയതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ വീണ്ടും ചുമത്തിയാണ്അറസ്
സ്റ്റ്