കൊച്ചി: എയര്‍ബസ് എച്ച് 145 ഹെലികോപ്റ്റര്‍ സ്വന്തമാക്കി മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി.
ലോകത്തെ അത്യാഡംബര ഹെലികോപ്‌റ്ററുകളില്‍ മുന്‍പന്തിയിലാണ് എയര്‍ബസ് എച്ച് 145 ന്റെ സ്ഥാനം. പുതിയ ഹെലികോപ്റ്റര്‍ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ജര്‍മനിയിലെ എയര്‍ബസ് വിമാനക്കമ്ബനിയില്‍ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ‘എച്ച് 145’. ഏകദേശം 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്.
ഒരേസമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകും. സമുദ്രനിരപ്പില്‍നിന്ന് 20,000 അടി ഉയരത്തില്‍വരെ പറന്നുപൊങ്ങാനുള്ള ശേഷിയുണ്ട്.
ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ലോഗോയും യൂസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ ‘വൈ’യും ആലേഖനം ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ എയര്‍ബസ് എച്ച് 145 ഹെലികോപ്റ്റര്‍ വാങ്ങിയ ആര്‍പി ഗ്രൂപ്പ് കമ്ബനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.
2021 ഏപ്രിൽ 11 ന് കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്ത് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തിരുന്നു. ഭാഗ്യത്തിനാണ് പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടത്
ഇറ്റാലിയന്‍ കമ്ബനി അഗസ്ത വെസ്റ്റ്‌ലാന്റിന്റെ 109 എസ്പി ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്.ഈയിടെ അത് വില്‍പനക്ക് വെച്ചത് വാര്‍ത്തയായിരുന്നു.