തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്ല്യം രൂക്ഷമായ വിഷയത്തില്‍ സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്.
തെരുവുനായ്ക്കളെ പിടിക്കാനും വന്ധ്യംകരണത്തിനും നിലവിലെ കേന്ദ്ര സര്‍ക്കാര്‍ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ഈ വസ്തുത ജനങ്ങളോട് പറയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമണ്ടെന്നും അദ്ദേഹം പറഞ്ഞു. 2001ലെ കേന്ദ്ര സര്‍ക്കാര്‍ ചട്ടം തന്നെ വന്ധ്യംകരണത്തെ ദുഷ്കരമാക്കുന്നതാണ്. 2023ലെ പുതുക്കിയ ചട്ടം ഇക്കാര്യം അസാധ്യമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി