വാഷിംഗ്ടൺ: ഇറക്കുമതിയിൽ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് കാനഡയും മെക്സിക്കോയും അതേനാണയത്തിൽ തിരിച്ചടിച്ചാൽ കാണാമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ ഭീഷണി. ഈ രാജ്യങ്ങൾക്കതിരേ അമേരിക്ക പ്രഖ്യാപിച്ചതുപോലെ,.ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തിൽ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്.
കാനഡയും മെക്സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാൽ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിന്‍റെ ഭീഷണിഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ നടപ്പാക്കിയ ഇറക്കുമതി തീരുവ വർധിപ്പിക്കൽ നീക്കത്തിനെതിരേ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയതിനു പിന്നാലെയാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ മേഖലയിൽ വ്യാപാരയുദ്ധത്തിനുള്ള സാധ്യത ഉച്ചസ്‌ഥായിയിലെത്തി.ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്‌ചകളിൽ മറ്റു ഉൽപന്നങ്ങൾക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ അറിയിച്ചു.അമേരിക്കൻ ബിയർ, വൈൻ, മദ്യം, പഴം, പച്ചക്കറി, പ്ലാസ്‌റ്റിക് തുടങ്ങി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും തീരുവ ബാധകമായിരിക്കും. പ്രശ്നം വഷളാകാതിരിക്കാൻ തീർച്ചയായും ശ്രമിക്കുമെങ്കിലും കാനഡയ്ക്കും കനേഡിയൻ ജനതയ്ക്കും അവരുടെ തൊഴിലുകൾക്കും വേണ്ടി സർക്കാർ നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു. യുഎസിന്റെ ഇരുണ്ട നാളുകളിൽ കാനഡ അവർക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ഇറാനിലെ ബന്ദി പ്രതിസന്ധി, അഫ്ഗാൻ യുദ്ധം, കത്രീന കൊടുങ്കാറ്റ്, കലിഫോർണിയ കാട്ടുതീ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ യുഎസിനൊപ്പം കാനഡ നിന്നു. യുഎസിന്റെ സുവർണയുഗമാണ് പ്രസിഡൻ്റ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് കാനഡയുമായി മികച്ച സഹകരണമാണ് വേണ്ടത്. ഞങ്ങളെ ശിക്ഷിക്കുകയല്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.