വാഷിംഗ്ടൺ: അയൽരാജ്യങ്ങളുമായുള്ള നികുതിയുദ്ധത്തിൽ അമേരിക്കയ്ക്ക് ദീർഘകാലത്ത് ഗുണമെന്ന് ട്രംപ്. ഇപ്പോൾ ചുരുങ്ങിയ കാലത്തേക്ക് .ദുഖമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. ഹ്രസ്വകാലത്തേക്ക് ചെറിയ വേദനയുണ്ടാകും. ജ നങ്ങൾ ഇതുമനസിലാക്കിയി ട്ടൂണ്ട്. ദീർഘകാലത്തേക്ക് അമേരിക്കയ്ക്ക് ലോകത്തെ എല്ലാ രാജ്യങ്ങളേയും മറികടക്കാൻ കഴിയും. യൂറോപ്യൻ യൂണിയനുമേലും ചുങ്കം ചുമത്തുമെന്നും ട്രംപ് അറിയിച്ചു.
അത് തീർച്ചയായും സംഭവിക്കും. അവർ നമ്മുടെ കാറുകൾ വാങ്ങുന്നില്ല. കാർ ഷികോത്‌പന്നങ്ങളും വാങ്ങു ന്നില്ല. അവർ ഒന്നും തന്നെ ഇ വിടെനിന്നും എടുക്കുന്നില്ല എ ന്നാൽ നമ്മൾ അവരിൽനിന്ന് എല്ലാം വാങ്ങുന്നുവെന്നും ട്രംപ് മാധ്യമ മപ്രവർത്തകരോട് പറഞ്ഞുമെക്സിക്കോയും കാനഡയും അമേരിക്കക്കെതിരേയും ചുങ്കം ചുമത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ നേതാക്കളുമായി സംസാരിക്കുമെന്ന് പറ ഞ്ഞ ട്രംപ് എന്നാൽ തന്റെ മനസ് മാറില്ലെന്നും കൂട്ടിച്ചേർത്തു. നികുതി ആശങ്കയിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസൽസിൽ യോഗം ചേർന്നു. നികുതി ചുമത്തുക എന്നത് എപ്പോഴും മോശം കാര്യമാണെന്ന് ലക്സംബർഗ് പ്രധാനമന്ത്രി യൂക്ക് ഫ്രീഡൻ പറഞ്ഞു. ചുങ്കം ഏർപ്പെടുത്തുന്നത് വ്യാപാര ത്തിന് ദോഷകരമാണ്. ഇത് അമേരിക്കയ്ക്കും ദോഷമാണെ അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരയുദ്ധത്തിൽ വിജയികളായി ആരുമുണ്ടാകില്ലെന്നു യൂറോപ്യൻ യൂണിയൻ വിദേശന യ മേധാവി കാജാ കല്ലാസ് പ റഞ്ഞു. യൂറോപ്പും അമേരിക്കയും ഏറ്റു മുട്ടിയാൽ അപ്പുറത്ത് ചിരിക്കുന്നത് ചൈനയായിരി ക്കുമെന്നും അവർ പറഞ്ഞു. ട്രംപിൻ്റെ നികുതിയുദ്ധം അ മേരിക്കയിൽ വിലവർധനയു ണ്ടാക്കുമെന്നാണ് സാമ്പത്തി ക വിദഗ്‌ധർ അഭിപ്രായപ്പെടു ന്നത്. ആഗോള സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെ ന്നും പറയുന്നു. ട്രംപിൻ്റെ നികു തിയുദ്ധം വിപണിയിലും പ്രതി ഫലിച്ചു. ടോക്കിയോ ഓഹരി വിപണി മൂന്ന് ശതമാനം ഇടി ഞ്ഞു. ഡോളറിനെതിര നീസ് യുവാൻ, കനേഡിയൻ ഡോളർ, മെക്‌സിക്കൻ പെ സോ എന്നിവയുടെ മൂല്യം ഇടിഞ്ഞു.