കീവ്: യുക്രൈൻ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.
49 മിനിറ്റ് നീണ്ട സംഭാഷണത്തിൽ റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും പ്രഖ്യാപിക്കാന്‍ പോകുന്ന പുതിയ നടപടികളും ബൈഡന് വിശദീകരിച്ചു.
സിവിലിയന്‍ ജനതയ്ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളും റഷ്യക്കെതിരായ ഉപരോധം വര്‍ധിപ്പിക്കുന്നതിനുമുള്ള തുടര്‍ നടപടികളും ചര്‍ച്ച ചെയ്തതായി സെലെന്‍സ്കി അറിയിച്ചു. യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തല്‍ ബൈഡന് നല്‍കിയതായും സെലൻസ്കി ട്വിറ്ററില്‍ കുറിച്ചു
Photo Courtesy; Rtv