Tuesday, June 3, 2025

HomeAmericaവിമാന ചാര്‍ജ്ജ് കുറയ്ക്കാന്‍ ഫൊക്കാന സമ്മര്‍ദ്ദം ചെലുത്തണം:സ്പീക്കര്‍ എ.എന്‍.ഷംസീര്‍

വിമാന ചാര്‍ജ്ജ് കുറയ്ക്കാന്‍ ഫൊക്കാന സമ്മര്‍ദ്ദം ചെലുത്തണം:സ്പീക്കര്‍ എ.എന്‍.ഷംസീര്‍

spot_img
spot_img

തിരുവനന്തപുരം: വിമാന ചാര്‍ജ്ജ് കുറയക്കുന്ന കാര്യത്തില്‍ ഫൊക്കാന സമ്മര്‍ദ്ദം ചെലുത്തണമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍.വിമാന ചാര്‍ജ്ജ് തോന്നിയതു പോലെ വര്‍ധിപ്പിക്കുകയാണ്. എല്ലാവര്‍ക്കും അത് താങ്ങാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദംചെലുത്താന്‍ ഫൊക്കാനയ്ക്ക് കഴിയണം..അമേരിക്കല്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു

അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് മലയാളികളെ എത്തിക്കാനുള്ള ഫൊക്കാനയുടെ പദ്ധതി മാതൃകാപരമാണെന്നും സ്പീക്കര്‍ പറഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയം പരോക്ഷമായി ഇന്ത്യയേയും ബാധിക്കുന്നതാണ്. അവിടുത്തെ രാഷ്ട്രീയത്തില്‍ മലയാളികള്‍ കൂടുതലായി ഇടപെടുന്നത് നമുക്കെല്ലാവര്‍ക്കും നല്ലതാണ്. .സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാനത്തോടെ കടപ്പാടുള്ള സംഘടനായണ് ഫൊക്കാന. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഫൊക്കാനയുടെ പങ്ക് അഭിനന്ദനീയവുമാണ്. ഒരു സംഘടനയെന്ന നിലയ്ക്ക് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി എന്തു ചെയ്യാന്‍ കഴിയുമെന്ന് ഫൊക്കാന തെളിയിച്ചിട്ടുണ്ട്.രാഷ്ട്രീയം നോക്കാതെയാണ് പ്രവര്‍ത്തനം. കേരളത്തിന്റെ വികസനത്തില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം കൂടുതലായി ഉണ്ടാകന്‍ ഫൊക്കാനയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇപ്പോള്‍ പ്രവാസികള്‍ക്ക് അനുകൂലമാണ്. സ്പീക്കര്‍ പറഞ്ഞു

ഫൊക്കാനയുടെ കണ്‍വെന്‍ഷനില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. അതൊരു അഭിമാനമായാണ് കാണുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രവാസികളുടെ സംഭാവന വളരെ വലുതാണ്. ലോകത്തെ 124 രാഷ്ട്രങ്ങളിലും ഇന്ത്യക്കാരുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം വളരെയധികം ആളുകള്‍ പോകുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രത്യേക പരാമര്‍ശ പ്രകാരം കേരളത്തില്‍ 60 വയസു കഴിഞ്ഞ ആളുകളുടെ എണ്ണം കൂടുന്നു, 20 വയസുള്ള ആളുകളുടെ എണ്ണം കുറയുന്നു എന്നും എടുത്തു പറഞ്ഞിരുന്നു. ഇതിനു കാരണം ധാരാളം ചെറുപ്പക്കാര്‍ വിദശത്തേക്ക് ചേക്കേറുന്നു.

കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള ആളുകളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ യു.എസിലേക്ക് കൊണ്ടു പോകുന്നു. അത് കലയോടുള്ള സ്‌നേഹം കൊണ്ടാണ്. ഇപ്പോഴത്തേത് മികച്ച നേതൃത്വമാണ്. അമേരിക്കയുടെ രാഷ്ട്രീയ രംഗത്തേക്ക് ഇന്ത്യക്കാരെ കൊണ്ടു വരാന്‍ ഫൊക്കാന ശ്രമിക്കുന്നു. അമേരിക്കയില്‍ ഇതു പോലെ മികച്ച നേതൃപാടവവമുള്ള ഒരു സംഘടനുള്ളതും അവിടുത്തെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നതും അഭിനന്ദനാര്‍ഹമാണ്. ഇന്നലെകളില്‍ എങ്ങനെയാണോ ഫൊക്കാന കേരളത്തെ സഹായിച്ചത് അതു പോലെ ഇനിയും പിന്തുണ നല്‍കണം. ഫൊക്കാനയുടെ സഹായം അത്യാവശ്യമുള്ള ഘട്ടമാണിത്.

ആഗോള സന്തോഷ സൂചിക പോലെ, ആഗോള ജനാധിപ്യ സൂചികയുമുണ്ട്. എന്നാല്‍ ആഗോള ജനാധിപ്യ സൂചികയില്‍ ഇന്ത്യതാഴേക്ക് പോകുന്നു. പൗരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം ഇവയെല്ലാം കണക്കിലെടുത്താണ് ആഗോള ജനാധിപ്യ സൂചികയില്‍ ഒരു രാജ്യത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യക്ക് തല താഴ്ത്തി നില്‍ക്കേണ്ടി വരുന്നു. പ്രതിഷേധം, അഭിപ്രായം ഇവയൊന്നും രേഖപ്പെടുത്താന്‍ കഴിയുന്നില്ല. എന്നാല്‍ ഇന്ത്യ മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും. 2020ല്‍ കോവിഡ് പാന്‍ഡമിക് വന്നതു പോലെ ഇപ്പോള്‍ റീനെയിമിങ്ങ് പാന്‍ഡമിക് ആണ് ഇന്ത്യയില്‍. പണ്ടും പേരു മാറ്റിയിരുന്നു. എന്നാല്‍ അത് പ്രാദേശികമായിരുന്നു. പേരിന്റെ കാര്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചാലും അത് തിരുത്താനുള്ള ശക്തി ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട്. ഫൊക്കാനയുടെ ഈ കണ്‍വെന്‍ഷന്‍ കേരളത്തിനു വേണ്ടി ഏറ്റവും മികച്ചൊരു കാര്യം ചെയ്യുമെന്ന തീരുമാനമെടുക്കുന്ന വേദിയായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റിണിരാജു, കരളീയം ചെയര്‍മാന്‍ പി.വി അബ്ദുള്‍ വഹാബ് എം.പി , മോന്‍സ് ജോസഫ് എംഎല്‍എ, ഡബഌയു.എച്ച്.ഓ മുന്‍ കണ്‍സള്‍ട്ടന്റ് ഡോ.എസ്.എസ് ലാല്‍, ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡ് അംഗംപോള്‍ കറുകപ്പള്ളില്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ജനറല്‍ സെക്രട്ടറി ഡോ.കലാ ഷാഹി സ്വാഗതവും കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാമ്മന്‍.സി.ജേക്കബ്ബ് നന്ദിയും പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments