ഷിക്കാഗോ: ബ്രസീലിയൻ സൗന്ദര്യമത്സരത്തിലെ മുൻ ജേതാവായ ഫ്രാൻസിസ്ലി ഔറിക്വെസിയെ യുഎസിൽ നിന്ന് നാടുകടത്തി. ഈ വർഷത്തെ കോച്ചെല്ല സംഗീതോത്സവത്തിൽ പങ്കെടുക്കാൻ കലിഫോർണിയയിലേക്ക് പോകുകയായിരുന്ന ഇവരെ ഏപ്രിൽ 10ന് ഷിക്കാഗോയിലെ ഓഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വേദന സംഹാരിയായ ട്രമൽ ഗുളികകൾ കൈവശം വച്ചതിനും, ഒരു സുഹൃത്തിന്റെ ലഗേജ് കൊണ്ടുപോയതിനുമാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതർ വിലയിരുത്തി.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ, ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി തന്നെ വിശദമായി ചോദ്യം ചെയ്തതായി ഔറിക്വെസ് പറഞ്ഞു. പേഴ്സ് പരിശോധിക്കുന്നതിനിടയിലാണ്, യുഎസിൽ നിയമവിരുദ്ധമായി കണക്കാക്കുന്ന ശക്തമായ വേദന സംഹാരിയായ ട്രമലിന്റെ നാല് ഗുളികകൾ കണ്ടെത്തിയത്.
“എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ, ഞാനൊരിക്കലും അത് പേഴ്സിൽ വയ്ക്കില്ലായിരുന്നു. മറ്റ് വിദേശ യാത്രക്കാരോടൊപ്പം അഞ്ച് മണിക്കൂർ ഒരു മുറിയിൽ ഇരുത്തി. സിബിപി ഉദ്യോഗസ്ഥർ തന്റെ സ്മാർട്ട് ഫോൺ പരിശോധിച്ചതിന് ശേഷം ഒടുവിൽ ടൂറിസ്റ്റ് വീസ റദ്ദാക്കി. അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്യാൻ ശ്രമിക്കുന്നുവെന്നും, രാജ്യത്തിന് ഭീഷണിയാണെന്നും അവർ ആരോപിച്ചു