പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 30കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. യുഎസിലാണ് സംഭവം. ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈ സ്കൂളിലെ അധ്യാപികയും ഫുട്ബോൾ പരിശീലകയുമായ ക്രിസ്റ്റീന ഫോർമെല്ലയാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റമാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.
അധ്യാപികയിൽ നിന്ന് അനുചിതമായ ലൈംഗിക പെരുമാറ്റം ഉണ്ടായി എന്ന കുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾസമയത്തിന് മുന്നേയുള്ള പരിശീലന സെഷനിടെ ക്ലാസ്റൂമിൽ വച്ച് അധ്യാപിക കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ഫോണിലേക്ക് അധ്യാപിക അയച്ച ഒരു എസ്എംഎസിൽ നിന്നാണ് പീഡന വിവരം കുട്ടിയുടെ അമ്മ അറിയുന്നത്.
ഞായറാഴ്ചയാണ് അധ്യാപിക അറസ്റ്റിലായത്. കോടതിയിലാക്കിയ അധ്യാപികയ്ക്ക് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. സ്കൂളിൽ പ്രവേശിക്കരുത്, 18 വയസിൽ താഴെയുള്ള ആരുമായും ബന്ധപ്പെടരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് വിചാരണ തുടങ്ങുന്നതുവരെ ജാമ്യം അനുവദിച്ചത്.
‘ഇരയെ ഓർത്ത് ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, കൂടാതെ ഈ അധ്യാപികയെ വിശ്വസിച്ച ഞങ്ങളും വിദ്യാർത്ഥികളും സഹഅധ്യാപകരും വഞ്ചിക്കപ്പെട്ടതായും’ – സ്കൂൾ അധികൃതർ അറിയിച്ചു.
2017 ൽ അധ്യാപന ലൈസൻസ് നേടിയ ശേഷം 2020 മുതൽ ഫോർമെല്ല സ്കൂളിൽ പഠിപ്പിക്കുന്നു. 2021 മുതൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ പരിശീലകയായും അവർ പ്രവർത്തിക്കുന്നു. ഏപ്രിൽ 14 ന് വീണ്ടും കോടതിയിൽ ഹാജരാകാൻ അധ്യാപികയോട് നിർദേശിച്ചിട്ടുണ്ട്.