തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്‍റെ നില ഗുരുതരമായി തുടരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. തലച്ചോറിലേക്കുള്ള ഓക്സിന്‍റെ അളവ് കുറഞ്ഞു. അഫാന്‍റെ ശരീരം മരുന്നുകളോട് പരിമിതമായാണ് പ്രതികരിക്കുന്നത്. തലച്ചോറിലേറ്റ ക്ഷതങ്ങൾ ഗുരുതരമായതിനാൽ വെന്‍റിലേറ്ററിൽ തുടരുന്ന അഫാന്‍റെ ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രത്യേക ഡോക്ടർമാരുടെ സംഘമാണ് അഫാനെ നിരീക്ഷിക്കുന്നത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ മുണ്ടുപയോഗിച്ച് അഫാന്‍ തൂങ്ങിയത്. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അനുജന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്.