രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആറാമത്തെ ഉപതെരഞ്ഞെടുപ്പ് നിലമ്പൂരിൽ നടക്കുമ്പോൾ മൂന്നു മുന്നണികളും തൃണമൂൽ സ്വതന്ത്രൻ പി വി അൻവറും പയറ്റുന്നത് പ്രധാനമായും തട്ട് കടകളും ചായക്കടകളും കേന്ദ്രമാക്കിയുള്ള ഇലക്ഷൻ പ്രചരണമാണ്
നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന എല്ലാ തട്ടുകടകളുടെയും ചാർജുള്ള കോൺഗ്രസിന്റെ ക്രൌഡ്പുള്ളർ ഷാഫി പറമ്പിൽ പാലക്കാടിനു പുറമെ വടകരയിൽ സി പി എം ന്റെ സ്റ്റാർ കാൻഡിഡേറ്റ് കെ കെ ശൈലജ ടീച്ചറെ വൻ മാർജിനിൽ കടപുഴക്കി എറിഞ്ഞു വടകരയുടെ മരുമകൻ ആയപ്പോൾ തട്ടുകട തന്ത്രം ആവോളം പയറ്റിയായിരുന്നു
തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം തോട് പടവെട്ടി തന്റെ അരുമ സുഹൃത്ത് രാഹുൽ മാൻകൂട്ടത്തിലിനു സീറ്റ് വാങ്ങി കൊടുത്തു രാപകൽ ഉറങ്ങാതെ ഒറ്റയ്ക്കു പണിയെടുത്തു രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചെടുത്തപ്പോഴും പയറ്റിയ തന്ത്ര്ങ്ങളിൽ ഒന്ന് തട്ട്കട പ്രയോഗം ആയിരുന്നു
ഏതായാലും ആര്യടാൻ ഷൗക്കത്തിനു വേണ്ടി നിലമ്പൂരിൽ തമ്പടിച്ചിരിക്കുന്ന ഷാഫിയുടെ വരവ് പാലക്കാടും വടകരയും കടന്നു കേരളത്തിൽ ഉടനീളം ഉള്ള തന്റെ അനുയായികളും ആയാണ്
രാഹുൽ ഗാന്ധിയോട് ഒപ്പം ഭാരത് ജോടോ യാത്രയിൽ പങ്കെടുത്ത ശേഷം ഉടൻ നടന്ന പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ മുപ്പത്താറായിരം വോട്ടിന്റെ ചരിത്ര വിജയം നേടിയതിനു പിന്നിലും ഒരു തട്ട് കട തന്ത്രം ഉണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ തട്ടുകടകളിലും തന്റെ അനുയായികളെ തട്ടുകടക്കാരെ സഹായിക്കാൻ വിന്യസിച്ച ചാണ്ടി പി ടി ഉഷയെ വെല്ലുന്ന രീതിയിൽ ഓടി വോട്ടു പിടിക്കുമ്പോഴും ഇടയ്ക്കിടയിൽ ഓടി പുതുപ്പള്ളിയിലെ എല്ലാ തട്ട് കടയിലും എത്തുമായിരുന്നു
ഇപ്പോൾ ഇലക്ഷൻ പ്രഖ്യാപിച്ച ഉടൻ നിലമ്പൂരിൽ പാഞ്ഞെത്തിയ ചാണ്ടി പോന്ന കൂട്ടത്തിൽ പുതുപ്പള്ളിയിലെ എല്ലാ തട്ടുകടകളിലെയും പരിജയ സമ്പന്നരായ കോഴി പൊരിക്കലുകരെയും കൊണ്ടുവന്നിട്ടുണ്ട്
ഇപ്പോൾ നിലമ്പൂരേ എടക്കര പഞ്ചായത്തിന്റെ ചാർജ് കിട്ടിയിട്ടുള്ള ചാണ്ടി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അല്പം ഉഴപ്പിയതിന്റെ പേരുദോഷം മാറ്റുവാൻ ആര്യടാൻ ഷൗക്കത്തിനു വേണ്ടി എടക്കര പഞ്ചായത്തിലെ എല്ലാ തട്ടുകടകളിലും ഓടി നടന്നു കോഴി പൊരിച്ചു കൊടുത്തു വോട്ടു പിടിക്കുകയാണ്
ആറന്മുളയിൽ നിന്നും വന്നു പാലക്കാട് ബി ജെ പി യെ നാണം കെടുത്തി എം എൽ എ ആയ രാഹുൽ മാൻകൂട്ടത്തിൽ തനിക്കു വലിയ പരിജയം ഇല്ലാത്ത നിലമ്പൂരു വന്നിരിക്കുന്നത് യുത്ത്ലീഗ് നേതാവ് പി കെ ഫിറോസിനെ കൂട്ടു പിടിച്ചാണ്
ആറന്മുളയിലെ പ്രധാനപ്പെട്ട നാലുമണി കടി ഉള്ളിവടയും പഴംപൊരിയും ആണ് രാഹുൽ തനിക്കു കിട്ടിയിരിക്കുന്ന പഞ്ചായത്തിലെ എല്ലാ തട്ടുകടകളിലും വിളമ്പുന്നത്. ആറന്മുളയിലെ പ്രശസ്ത തട്ടുകടക്കാർ എല്ലാം രാഹുലിനെ സഹായിക്കാൻ നിലമ്പൂരിൽ എത്തിയിട്ടുണ്ട്
കഴിഞ്ഞ ദിവസം തട്ടുകടകളിൽ ബാക്കി വന്ന ഒരു പെട്ടിഓട്ടോ നിറയെ ഉള്ളിവടയും പഴംപൊരിയുമായി പാതിരാത്രിയിൽ പി വി അൻവറുടെ വീടിന്റെ മതിൽ ചാടികടന്നു തല മൂടി അൻവറിന്റെ വീട്ടിൽ എത്തിയ രാഹുലിനോട് അൻവർ പറഞ്ഞു എനിക്ക് ഇ ബാക്കി വന്ന ഉള്ളിവടയും പഴപൊരിയും ഒന്നും വേണ്ട മേലിൽ ഇവിടെ വരികയാണെങ്കിൽ വി എസ് ജോയി കൊണ്ടുവരുന്നപോലെ പത്തരിയും മട്ടൻകറിയും ആയി വന്നാൽ മതി
ആലുവ എം എൽ എ യും യുവ കോൺഗ്രസ് നേതാവും ആയ അൻവർ സദാത്തു നിലമ്പൂരിൽ വന്നിരിക്കുന്നത് അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന നെടുമ്പാശ്ശേരി എയർപോർട്ടിനു അടുത്തുള്ള കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചിക്കൻ മന്തി റെസ്റ്റോറന്റിലെ പ്രധാന പാചകക്കാരുമയാണ്
ചെങ്ങന്നൂരിൽ രണ്ടു തവണ എം എൽ എ ആയ ശേഷം ശോഭന ജോർജ് പാരയായി മൂന്നാം തവണ പരാജയപ്പെട്ട പി സി വിഷ്ണുനാഥ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തു കുണ്ടറയിൽ മെഴ്‌സിക്കുട്ടിയമ്മയെ ആട്ടിമറിക്കാൻ പ്രയോഗിച്ചത് തട്ടുകട തന്ത്രം ആയിരുന്നു
കൊല്ലത്തിന്റെയും ചെങ്ങന്നൂരിന്റെയും മാത്രം അല്ല കേരളത്തിന്റെ തന്നെ വികാരമായ പരിപ്പുവടയും ചായയും ആണ് വിഷ്ണുനാഥ് തന്റെ അനുയായികളോടൊപ്പം നിലമ്പൂരിൽ വിളമ്പുന്നത്
തിരുവനന്തപുരത്തിന്റെ സ്വന്തമായ ഇഡലി വട ചമ്മന്തി പപ്പടം കോമ്പിനേഷനുമായി കാർത്തികേയന്റെ പുത്രൻ ശബരീനാഥും തൃശ്ശൂരിന്റെ നാലുമണി കടികളുമായി മുൻ എം എൽ എ അനിൽ അക്കരയും പാലക്കാടൻ വിഭവങ്ങളുമായി വി ടി ബൽറാംമും ആര്യടാൻ ഷൗക്കത്തിനു വേണ്ടി വോട്ടു പിടിക്കുവാൻ മുൻപിൽ തന്നെയുണ്ട്
നിലമ്പൂരിലെ കോൺഗ്രസ് തട്ടുകടകളിൽ എല്ലാം പാട്ടുകാരി രമ്യ ഹരിദാസിന്റെയും പാട്ടുകാരൻ എബിൻ വർക്കിയുടെയും നേതൃത്വം ത്തിൽ എല്ലാ ദിവസവും ഗാനമേളയും നടക്കുന്നുണ്ട്
സി പി എം ന്റെ പടക്കുതിരകൾ ആയ പി രാജീവും കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും എം ബി രാജേഷും മന്ത്രിമാർ ആയി പോയതുകൊണ്ട് എം സ്വരാജിന് വേണ്ടി തട്ടുകടയും ചായക്കടയും നടത്തുന്നത് രണ്ടാം നിര യുവ നേതാക്കളാണ്
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് തട്ടുകട നടത്തി പരിജയം ഉള്ള ജയ്ക് സി തോമസും പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സി പി എം ഫ്രെയിം പി സരിനും തൃക്കാക്കരയിലെ ഡോക്ടറും തട്ടുകട നടത്തിപ്പിനായി കാലേ കൂട്ടി നിലമ്പൂരെത്തിയിട്ടുണ്ട്
ബി ജെ പി സ്‌ഥാനാർഥി മോഹൻ ജോർജ്നു വേണ്ടി തട്ടുകടയ്ക്കു നേതൃത്വം കൊടുക്കുന്നത് പൂഞ്ഞാറിൽ ഒരുപാട് വർഷങ്ങൾ തട്ടുകട നടത്തി ആയിരക്കണക്കിന് പേർക്ക് തട്ട് ദോശയും ഓംലെറ്റും വിളമ്പിയ പി സി ജോർജ്ന്റെ പുത്രൻ ഷോൺ ജോർജ് ആണ്. പൂഞ്ഞാറിൽ നിന്നും ഒരു ലോറി നിറയെ തട്ടുകടക്കാരെയും അണികളും ആയാണ് ഷോൺ നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നത്
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പി സി ജോർജ് മായി കടിപിടി കൂടി പത്തനംതിട്ട സീറ്റ് കൈവശപെടുത്തിയ എ കെ ആന്റണിയുടെ വത്സല പുത്രൻ അനിൽ ആന്റണിയാണ് മോഹൻ ജോർജ് നു വേണ്ടി ഇനി നിലമ്പൂരിൽ തട്ടുകട നടത്താൻ വരുന്ന ബി ജെ പി യുവ നേതാക്കളിൽ പ്രമുഖൻ. ദീർഘനാൾ ഡൽഹിയിൽ ആയിരുന്നതുകൊണ്ട് നോർത്തിന്ത്യൻ വിഭവങ്ങൾ ആയിരിക്കും അനിൽ നിലമ്പൂരിൽ വിളമ്പുക എന്നാണ് കേൾക്കുന്നത്
തൃണാമൂൽ സ്വതന്ത്രനും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ശില്പിയും ആയ പി വി അൻവറും താനും തട്ടുകട തെരഞ്ഞെടുപ്പ് തന്ത്രത്തിന്റ ആശാനാണെന്നു തെളിയിക്കുവാൻ ഉള്ള പുറപ്പാടിലാണ്
വേണ്ടി വന്നാൽ തന്റെ നേതാവ് മമത ബാനർജിയെയും നാൽപത്തി രണ്ടു എം പി മാരെയും നിലമ്പൂരിൽ ഇറക്കി ബംഗാൾ കടികൾ ഉണ്ടാക്കി കാണിച്ചു കൊടുക്കും എന്നാണ് അൻവറിക്ക പറയുന്നത്
ഇപ്പോൾ ഒടുവിൽ കേൾക്കുന്നത് മീൻ കൊതിയൻ ആയ നമ്മുടെ മുഖ്യൻ പിണറായി തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് കണ്ണൂരിന്റെ സ്വന്തമായ പൊറോട്ട മീൻകറിയുടെ സ്റ്റാളുകൾ തന്റെ നേതൃത്വം ത്തിൽ നിലമ്പൂർ മുഴുവൻ സ്‌ഥാപിച്ചു അറ്റകൈ പ്രയോഗം നടത്തുമെന്നാണ്